ന്യൂഡൽഹി: പാക്ക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ‘അബിർ ഗുലാൽ’ ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല. സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്ന് വാർത്താവിതരണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഫവാദ് ഖാനും വാണി കപൂറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അബിർ ഗുലാൽ’ മേയ് 9ന് പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പിന്നാലെയാണ് ജനവികാരം മനസിലാക്കി പ്രദർശനാനുമതി നൽകേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതിനെ മഹാരാഷ്ട്ര നവനിർമാൺ സേന എതിർത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ‘ബാൻ അബിർ ഗുലാൽ’ ഹാഷ്ടാഗ് പ്രചരിച്ചിരുന്നു.കേന്ദ്ര സർക്കാരിനു പുറമെ വിതരണക്കാരും ‘അബിർ ഗുലാൽ’ രാജ്യത്ത് പ്രദർശിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. 2016ൽ ഉറി ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യൻ സിനിമ-സംഗീത മേഖലയിൽ പ്രവർത്തിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു.പാക്ക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ‘അബിർ ഗുലാൽ’ ഇന്ത്യയിൽ പ്രദർശനാനുമതി നൽകില്ല
0
വ്യാഴാഴ്ച, ഏപ്രിൽ 24, 2025

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.