ന്യൂഡൽഹി ∙ ബിഫാം, എംഫാം പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) പരിഷ്കരിക്കുന്നു. ദേശീയ വിദ്യാഭ്യാസനയം (2020) അനുസരിച്ചുള്ള പുതിയ പാഠ്യപദ്ധതി 2026–27 ൽ പ്രാബല്യത്തിൽ വരുത്തുകയാണു ലക്ഷ്യം.
നിലവിൽ ബിരുദ തലത്തിൽ ബിഫാം എന്ന പൊതുവായ പ്രോഗ്രാം മാത്രമാണുള്ളതെങ്കിൽ വൈകാതെ ഇൻഡസ്ട്രി ഫാർമസി, ക്ലിനിക്കൽ ഫാർമസി എന്നീ സ്പെഷലൈസ്ഡ് പ്രോഗ്രാമുകൾ ലഭ്യമാക്കും. ആദ്യ 4 സെമസ്റ്ററിൽ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമക്കോളജി തുടങ്ങിയ പൊതുവായ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾ തുടർന്നുള്ള 2 വർഷങ്ങളിലാകും സ്പെഷലൈസ്ഡ് പഠനം നടത്തുക. എംഫാം കോഴ്സിൽ ഗവേഷണത്തിനു കൂടുതൽ പ്രാധാന്യം നൽകും.മൾട്ടിപ്പിൾ എൻട്രി–എക്സിറ്റ് രീതിയും അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എബിസി) സംവിധാനവുമുണ്ടാകും. ബിരുദ പ്രോഗ്രാം 2 വർഷം പിന്നിടുമ്പോൾ ഡിപ്ലോമ ലഭിക്കും. ബിരുദതല കോഴ്സുകളിൽ 20% സ്ഥാപനങ്ങൾക്കു തിരഞ്ഞെടുക്കാനാകുന്ന രീതിയും ആലോചനയിലുണ്ട്.
ബിരുദ, പിജി തലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്,ബ്ലോക്ചെയിൻ, റോബട്ടിക് ഫാർമസി വിഷയങ്ങൾ ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. മാറ്റം നടപ്പാക്കാനായി പിസിഐ അംഗങ്ങളും വ്യവസായ പ്രതിനിധികളും അക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്ന സമിതി രൂപീകരിച്ചു. 2014 ൽ പരിഷ്കരിച്ച പാഠ്യപദ്ധതിയാണു ഫാർമസി പഠനത്തിൽ ഇപ്പോഴുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.