വൈക്കം: വൈക്കം കായലോരബീച്ചിൽ അശാസ്ത്രീയമായി നിർമിച്ച ശൗചാലയം പൊളിച്ചുനീക്കണമെന്നും സത്യാഗ്രഹ സ്മാരകത്തിനുള്ളിൽ മാലിന്യവണ്ടിയുടെ പാർക്കിങ് കേന്ദ്രമാക്കിയെന്ന് ആരോപിച്ചും സിപിഎം പ്രതിഷേധിച്ചു. ബീച്ചിലേക്ക് പ്രവേശിക്കുന്ന പ്രധാന ഭാഗത്താണ് വികസന പ്രവർത്തനങ്ങൾക്കെല്ലാം തടസ്സമായി ശൗചാലയം നിർമിച്ചിരിക്കുന്നത്.
ആറ് ഏക്കറിൽ അധികം വരുന്ന ബീച്ചിൽ ശൗചാലയം സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഒട്ടേറെ സ്ഥലം ഉണ്ടായിട്ടും ആളുകൾ കൂട്ടമായി ഇരിക്കുന്ന സ്ഥലത്താണ് ഇത് നിർമിച്ചിരിക്കുന്നത്.മതിയായ സ്ഥലസൗകര്യം പോലും ശൗചാലയത്തിനുള്ളിൽ ഇല്ല. നൂറുകണക്കിന് സഞ്ചാരികളും നാട്ടുകാരും എത്തുന്ന സത്യാഗ്രഹ സ്മാരകത്തിൽ ഗാന്ധിപ്രതിമയ്ക്ക് കീഴിലാണ് മാലിന്യവണ്ടി നഗരസഭ നാളുകളായി ഇടുന്നതെന്നും സിപിഎം. ആരോപിച്ചു.ഏരിയാ സെക്രട്ടറി പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.സുജിൻ അധ്യക്ഷതവഹിച്ചു. ഏരിയ കമ്മിറ്റി അംഗം സി.പി.ജയരാജ്, ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി പി.ടി. രാജേഷ്, സൗത്ത് ലോക്കൽ സെക്രട്ടറി പി.സി. അനിൽകുമാർ, നഗരസഭ കൗൺസിലർ കവിത രാജേഷ് എന്നിവർ സംസാരിച്ചു.വൈക്കം കായലോരബീച്ചിൽ അശാസ്ത്രീയമായി നിർമിച്ച ശൗചാലയം പൊളിച്ചുനീക്കണമെന്ന് ആരോപിച്ച് സി പിഎം പ്രതിഷേധിച്ചു
0
ഞായറാഴ്ച, ഏപ്രിൽ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.