തിരുവനന്തപുരം: മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് എം എ ബേബി പറഞ്ഞു. കേരളം തന്റെ പ്രസ്താവന അവഗണിക്കുമെന്ന് വെള്ളാപ്പള്ളി തന്നെ കരുതുന്നുണ്ടാകുമെന്നും എം എ ബേബി പറഞ്ഞു.സംഘപരിവാർ ഭീഷണിയെ നേരിടാൻ സംഘപരിവാർ ലൈൻ സ്വീകരിക്കരുത്. നവോത്ഥാന സമിതിയുടെ നേതൃത്വം വഹിക്കുന്നവർ വെള്ളാപ്പള്ളി പറഞ്ഞത് ശ്രദ്ധിക്കുമെന്ന് താൻ കരുതുന്നുവെന്നും എം എ ബേബി പറഞ്ഞു.അതേസമയം കോൺഗ്രസിനെ കൂടെ കൂട്ടിയാലേ ബിജെപിയെ തോൽപ്പിക്കാനാകൂവെന്നും എം എ ബേബി പറഞ്ഞു. അത് തങ്ങളുടെ വിലയിരുത്തലാണെന്നും എം എ ബേബി പറഞ്ഞു. കോൺഗ്രസിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ പറ്റുന്ന സ്ഥലങ്ങളിലെല്ലാം സിപിഐഎം സഹകരിക്കുമെന്നും എം എ ബേബി പറഞ്ഞു.എമ്പുരാൻ വിഷയത്തിലും ആശമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും എം എ ബേബി പ്രതികരിച്ചു. ആർഎസ്എസിന്റെ പേശീബലം ഉപയോഗിച്ച് എമ്പുരാൻ ടീമിനെ ഭീഷണിപ്പെടുത്തിയെന്ന് എം എ ബേബി പറഞ്ഞു. അതിൻ്റെ ഫലമാണ് സിനിമയിലെ വെട്ടിമാറ്റൽ. ഈ സംഭവം നിസാരമായി കാണേണ്ടതല്ലെന്നും എം എ ബേബി പറഞ്ഞു. കേന്ദ്ര സ്കീം ആണ് ആശ വർക്കർമാരുടേതെന്നും കൂട്ടായ സമരം കേന്ദ്രത്തിനെതിരായി നടത്തണമെന്നും എം എ ബേബി പറഞ്ഞു.
ഏത് സമരവും പരിഹരിക്കപ്പെടണം. എല്ലാ സംഘടനകളും ഒന്നിച്ച് നിൽക്കണം. മറ്റ് സംഘടനകൾക്ക് ഇല്ലാത്ത താത്പര്യം സമരക്കാർക്കുണ്ട്. കേന്ദ്രത്തിന് എതിരെയല്ലേ സമരം നടത്തേണ്ടത് എന്നും എം എ ബേബി ചോദിച്ചു. ആരെ വിമർശിക്കുമ്പോഴും മോശം വാക്കുകൾ ഉപയോഗിക്കരുത്. സമരക്കാരെ പുച്ഛിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എം എ ബേബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.