'സംഘപരിവാർ ഭീഷണിയെ നേരിടാൻ സംഘപരിവാർ ലൈൻ സ്വീകരിക്കരുത്'; വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല; എം എ ബേബി

തിരുവനന്തപുരം: മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ് എൻ ഡി പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് എം എ ബേബി പറഞ്ഞു. കേരളം തന്റെ പ്രസ്താവന അവഗണിക്കുമെന്ന് വെള്ളാപ്പള്ളി തന്നെ കരുതുന്നുണ്ടാകുമെന്നും എം എ ബേബി പറ‍ഞ്ഞു.
സംഘപരിവാർ ഭീഷണിയെ നേരിടാൻ സംഘപരിവാർ ലൈൻ സ്വീകരിക്കരുത്. നവോത്ഥാന സമിതിയുടെ നേതൃത്വം വഹിക്കുന്നവർ വെള്ളാപ്പള്ളി പറഞ്ഞത് ശ്രദ്ധിക്കുമെന്ന് താൻ കരുതുന്നുവെന്നും എം എ ബേബി പറഞ്ഞു.
അതേസമയം കോൺഗ്രസിനെ കൂടെ കൂട്ടിയാലേ ബിജെപിയെ തോൽപ്പിക്കാനാകൂവെന്നും എം എ ബേബി പറഞ്ഞു. അത് തങ്ങളുടെ വിലയിരുത്തലാണെന്നും എം എ ബേബി പറഞ്ഞു. കോൺഗ്രസിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ പറ്റുന്ന സ്ഥലങ്ങളിലെല്ലാം സിപിഐഎം സഹകരിക്കുമെന്നും എം എ ബേബി പറഞ്ഞു.

എമ്പുരാൻ വിഷയത്തിലും ആശമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും എം എ ബേബി പ്രതികരിച്ചു. ആർഎസ്എസിന്റെ പേശീബലം ഉപയോഗിച്ച് എമ്പുരാൻ ടീമിനെ ഭീഷണിപ്പെടുത്തിയെന്ന് എം എ ബേബി പറഞ്ഞു. അതിൻ്റെ ഫലമാണ് സിനിമയിലെ വെട്ടിമാറ്റൽ. ഈ സംഭവം നിസാരമായി കാണേണ്ടതല്ലെന്നും എം എ ബേബി പറഞ്ഞു. കേന്ദ്ര സ്കീം ആണ് ആശ വർക്കർമാരുടേതെന്നും കൂട്ടായ സമരം കേന്ദ്രത്തിനെതിരായി നടത്തണമെന്നും എം എ ബേബി പറഞ്ഞു. 

ഏത് സമരവും പരിഹരിക്കപ്പെടണം. എല്ലാ സംഘടനകളും ഒന്നിച്ച് നിൽക്കണം. മറ്റ് സംഘടനകൾക്ക് ഇല്ലാത്ത താത്പര്യം സമരക്കാർക്കുണ്ട്. കേന്ദ്രത്തിന് എതിരെയല്ലേ സമരം നടത്തേണ്ടത് എന്നും എം എ ബേബി ചോദിച്ചു. ആരെ വിമർശിക്കുമ്പോഴും മോശം വാക്കുകൾ ഉപയോഗിക്കരുത്. സമരക്കാരെ പുച്ഛിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എം എ ബേബി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !