ഷൊർണൂർ ; രോഗികളായ വൃദ്ധ ദമ്പതികളുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കൂട്ടുപ്രതിയായ സ്ത്രീ അറസ്റ്റിൽ.
ഷൊർണൂർ ഗണേശ്‌ഗിരി ആയിഷയാണ് (40) അറസ്റ്റിലായത്. ഭർത്താവ് മുണ്ടായ വടക്കേതിൽ ഉമർഖാനെ നേരത്തേ പിടികൂടിയിരുന്നു. ആലഞ്ചേരിയിൽ രോഗികളായ ഹക്കീം റാവുത്തർ നബീസ ദമ്പതികളെ പരിചരിക്കുന്നതിനിടയിൽ രോഗാവസ്ഥ മുതലെടുത്തു മോഷണം നടത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
നബീസ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾക്കു പകരം മുക്കുപണ്ടം ധരിപ്പിക്കുകയായിരുന്നു. നബീസയെ വിദഗ്ധ ചികിത്സ നൽകാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണു വീട്ടുകാർ മോഷണവിവരം അറിയുന്നത്. തുടർന്നു ബന്ധുക്കൾ ഷൊർണൂർ പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ ഉമർഖാനെ ഈറോഡിൽ നിന്നാണു പിടികൂടിയത്.
ആയിഷയുടെ മൊഴിയിൽ ഷൊർണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 2.59 ഗ്രാം തൂക്കമുളള ഒരു ജോടി കമ്മൽ വീണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഷൊർണൂർ ഇൻസ്പെക്ടർ വി. രവികുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.എ. ഡെവി, സേതുമാധവൻ, എഎസ്ഐ കമലം, സിപിഒ രാധിക എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.