കാഞ്ഞിരപ്പള്ളി : കവർച്ചക്കേസിലെ പ്രതി 23 വർഷങ്ങൾക്ക് ശേഷം പോലീസിൻ്റെ പിടിയിലായി.
മുണ്ടക്കയം 31 ആം മൈൽ ഭാഗത്ത് പടിപ്പുരക്കൽ വീട്ടിൽ നിസാർ ഹുസൈൻ (52) എന്നയാളാണ് കാഞ്ഞിരപ്പള്ളി. പോലീസിൻ്റെ പിടിയിലായത്. 2002 മാർച്ച് മാസത്തിൽ കാഞ്ഞിരപ്പള്ളി, കല്ലംപള്ളിയിലെ വീട്ടിൽ കവർച്ച നടത്തി സ്വർണ്ണവും പണവും എടുത്ത കേസിൽ കാഞ്ഞിരപ്പള്ളി പോലീസ് ഇയാളെ പിടികൂടിയിരുന്നു.
പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം വർഷങ്ങളായി ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിൻ്റെ അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ താമരശ്ശേരിയിൽ നിന്ന് പിടികൂടിയത്.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ നജീബ്, സി.പി.ഒ മാരായ വിമൽ ബി.നായർ, അരുൺ അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.