ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) SpaceX Crew-10 ദൗത്യം വിജയകരമായി പൂർത്തിയായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് Crew-10 വിക്ഷേപിച്ചത്. നാസയിലെ ആൻ മക്‌ക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ JAXA ഏജൻസിയിലെ ടകുയ ഓനിഷി, റഷ്യയുടെ Roscosmos-ലെ കിറിൽ പെസ്കോവ് എന്നിവരാണ് സംഘത്തിലുള്ളത്.
ഈ ദൗത്യം വിജയകരമായതോടെ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര സാധ്യമാകും. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ മൂലം ഇരുവരും ISS-ൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
സുനിത വില്യംസിന്റെ ദൗത്യവും വെല്ലുവിളികളും
സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്നത്. ക്രൂ 10 ദൗത്യം വിജയകരമായി ISS-ൽ എത്തിയതോടെ സുനിത വില്യംസിനും സംഘത്തിനും മടങ്ങാനുള്ള സൗകര്യമൊരുങ്ങി. സുനിത വില്യംസും സംഘവും ഏകദേശം ഒൻപത് മാസത്തോളം ബഹിരാകാശത്ത് ചിലവഴിച്ചു.
മടക്കയാത്ര ഉടൻ
ക്രൂ 10 സംഘം ISS-ൽ എത്തിയതിനുശേഷം സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരിക്കും. നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഇവരോടൊപ്പം ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.
SpaceX Crew-10 ദൗത്യം വിജയകരമായി പൂർത്തിയായത് സുനിത വില്യംസിനും സഹപ്രവർത്തകർക്കും വളരെ ആശ്വാസകരമായി. സുനിത വില്യംസിൻ്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ലോകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.