കോട്ടയം;വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ ഇരുമ്പ് വടിക്കു അടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി 'ഇരുട്ട് ആന്റോ'എന്ന് വിളിക്കുന്ന ആന്റോ വര്ഗീസിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
വിവിധ സ്റ്റേഷനുകളിലായി 7 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ കുറവിലങ്ങാട്, കുന്നുംപുറം ഭാഗത്ത്, പറക്കാട്ടിൽ വീട്ടിൽ നിഖിലിനാണ് പരിക്കേറ്റത്.
പ്രതിയെ കുറിച്ച് അന്വേഷിച്ചു വരവേ 12/3/25 തീയതി മെഡിക്കൽ കോളേജ് ഭാഗത്ത് വച്ച് കണ്ടെത്തിയ പ്രതിയെ പോലീസ് സഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കുറവിലങ്ങാട് പോലീസ്‌റ്റേഷൻ SI മാരായ ശരണ്യ S ദേവൻ,മഹേഷ് കൃഷ്ണൻ,ASI വിനോദ്, cpo ദിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.