എടപ്പാൾ: ചങ്ങരംകുളത്ത് റേഷൻ കട നടത്തിയിരുന്ന പന്താവൂർ കക്കിടിക്കൽ ബാലൻ (64) അന്തരിച്ചു. ജ്യേഷ്ഠൻ വേലായുധൻ (ഉണ്ണി) മരണപ്പെട്ട് മൂന്നു ദിവസത്തിനു ശേഷമാണ് ബാലകൃഷ്ണനും വിടവാങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു (മാർച്ച് 11, 2025) അന്ത്യം സംഭവിച്ചത്.
പന്താവൂർ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്ര കമ്മിറ്റി മുൻ എക്‌സിക്യൂട്ടീവ് അംഗവും പന്താവൂർ മരണാനന്തര കമ്മിറ്റി മുൻ പ്രസിഡന്റും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു ബാലകൃഷ്ണൻ. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടു വളപ്പിൽ വെച്ചായിരുന്നു സംസ്കാരം നടന്നത്.
ഭാര്യ: ബിന്ദു. മക്കൾ: ലിതിൽ ബാൽ (ദുബായ്), ജിതിൻ ബാൽ, ജിഷ്ണു. മരുമക്കൾ: നീതു (മലമക്കാവ്), ശ്രീദേവി (പെരുമ്പിലാവ്).
മൂന്നു ദിവസം മുൻപാണ് ബാലകൃഷ്ണന്റെ ജ്യേഷ്ഠൻ വേലായുധൻ കുഴഞ്ഞു വീണ് മരണപ്പെട്ടത്. ജ്യേഷ്ഠന്റെ മരണത്തിന്റെ ദുഃഖം മാറും മുൻപേ ബാലകൃഷ്ണൻ കൂടി വിടവാങ്ങിയത് നാടിനെ കണ്ണീരിലാഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.