ജൂണിനുശേഷം ആറാം തവണയും ഇ.സി.ബി നിക്ഷേപ നിരക്ക് 2.5% ആയി കുറച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയും, 2024 ജൂണിന് ശേഷം ഇത് ആറാം തവണയുമാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്.
യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു നേരത്തെ പലിശനിരക്ക് പടിപടിയായി കൂട്ടിയത്. പലിശനിരക്ക് 2023-ല്‍ റെക്കോര്‍ഡായ 4 ശതമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. റഷ്യയുടെ ഉക്രെയിന് അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കും, ഊര്‍ജ്ജത്തിനുമുണ്ടായ അസാമാന്യമായ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യം.
ഈ വർഷം പണപ്പെരുപ്പം 2.3% ആയി കാണപ്പെട്ടു, മൂന്ന് മാസം മുമ്പ് കണ്ട 2.1% ൽ നിന്ന് ഇത് കൂടുതലായിരുന്നു. എന്നിരുന്നാലും, യൂറോ മേഖലയിലെ പണപ്പെരുപ്പം കുറയുന്നത് ട്രാക്കിൽ തന്നെ തുടരുകയാണെന്നും 2026 ന്റെ തുടക്കത്തോടെ പണപ്പെരുപ്പം ഏകദേശം 2% എന്ന ലക്ഷ്യത്തിലെത്തുമെന്നും
പലിശനിരക്കിലുണ്ടായ ഈ കുറവ് ട്രാക്കര്‍ മോര്‍ട്ട്ഗേജ് എടുത്തിട്ടുള്ളവര്‍ക്ക് കാര്യമായും ഗുണം ചെയ്യും. വേര്യബിള്‍ റേറ്റ് മോര്‍ട്ട്ഗേജ് എടുത്തിട്ടുള്ളവരുടെ തിരിച്ചടവും കുറയും. ഈ വര്‍ഷം തന്നെ വീണ്ടും പലിശനിരക്ക് കുറയ്ക്കല്‍ നടപടിയുണ്ടാകുമെന്നും, നിരക്ക് 2 ശതമാനത്തിലേയ്ക്ക് താഴുമെന്നുമാണ് പ്രതീക്ഷ.
പണപ്പെരുപ്പം മന്ദഗതിയിലാക്കാനും വളർച്ച മന്ദഗതിയിലാകാനും ഇത് കാരണമായി, മുൻകാലങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിൽ പോലും നിരക്കുകൾ ഇപ്പോഴും വളർച്ചയെ നിയന്ത്രിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.