ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമാക്കുന്നതിന് പുതിയ പദ്ധതികൾ ഒരുങ്ങുന്നു. കരുണാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് റവന്യൂഭൂമി പാട്ടത്തിനെടുത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഡി.ടി.പി.സി.യുടെ അധീനതയിൽ പ്രവർത്തിക്കുന്ന രാമക്കൽമേട്ടിൽ പഞ്ചായത്തിന് നിലവിൽ ഭൂമിയില്ല. ഈ സാഹചര്യത്തിലാണ് റവന്യൂഭൂമി പാട്ടത്തിനെടുത്തത്.
രാമക്കൽമേട്ടിലെ കുറവൻ- കുറത്തി ശില്പത്തിലേക്ക് പോകുന്ന പ്രവേശനപാതയിലെ അരയേക്കർ സ്ഥലത്താണ് ആധുനിക സംവിധാനത്തോടുകൂടി കുട്ടികൾക്കുള്ള കളിസ്ഥലം, പൂന്തോട്ടം, ശൗചാലയം, വിശ്രമകേന്ദ്രം, ടിക്കറ്റ് കൗണ്ടർ എന്നിവ നിർമിക്കാൻ ലക്ഷ്യമിടുന്നത്. 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഡിസംബറോടെ ആരംഭിക്കാനാണ് പഞ്ചായത്തിന്റെ നീക്കം. പഞ്ചായത്തിന് വരുമാന മാർഗത്തിനൊപ്പം രാമക്കൽമേടിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.അടിപൊളിയാകാന്‍ രാമക്കല്‍മേട്; ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമുറപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു.
0
തിങ്കളാഴ്ച, മാർച്ച് 31, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.