കൂറ്റനാട് റോഡ് വികസനം: ജലവിതരണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ ജല അതോറിറ്റി നടപടി സ്വീകരിക്കുന്നു.

കൂറ്റനാട്: അക്കിക്കാവ്-കറുകപുത്തൂർ റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിരുന്ന ജല അതോറിറ്റിയുടെ ഇരുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിച്ചതോടെ പാലത്തിന്റെ കോൺക്രീറ്റ് നിർമ്മാണം വിജയകരമായി പൂർത്തിയായി. കുടിവെള്ള വിതരണത്തിനായി ജല അതോറിറ്റി സ്ഥാപിച്ചിരുന്ന പൈപ്പുകൾ കൃത്യസമയത്ത് മാറ്റാത്തതിനാൽ റോഡ് നിർമ്മാണം മുടങ്ങിയിരുന്നത് നേരത്തെ വാർത്തയായിരുന്നു.

നേരത്തെ, പഴയ പാതയിൽ ഒരു ദിശയിൽ മാത്രം സ്ഥാപിച്ചിരുന്ന പൈപ്പുകൾ വഴിയാണ് വീടുകളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാൽ, ഈ പൈപ്പുകൾ പഴക്കം കാരണം ഇടയ്ക്കിടെ പൊട്ടുകയും ജലനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഇതുമൂലം റോഡിൽ നിരന്തരം മരാമത്ത് പ്രവർത്തനങ്ങൾ നടക്കുന്നത് റോഡിന്റെ ദീർഘകാല ദൃഢതയെ ബാധിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ, പുതിയ പാതയുടെ ഇരുവശങ്ങളിലും പുതിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വീടുകളിലേക്കുള്ള ജലവിതരണം ഇപ്പോഴും അശാസ്ത്രീയമായ രീതിയിൽ തുടരുകയാണ്
25 വർഷങ്ങൾക്ക് മുമ്പ് റോഡിന്റെ ഒരു ദിശയിൽ മാത്രം സ്ഥാപിച്ച പൈപ്പുകളിൽ നിന്ന്, റോഡ് ക്രോസ് ചെയ്താണ് ഇപ്പോഴും വീടുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഇത് മാറ്റി, റോഡ് മുറിക്കാതെ വീടിന് മുന്നിലൂടെ പോകുന്ന പുതിയ പൈപ്പുകളിൽ നിന്ന് ജലവിതരണം ഉറപ്പാക്കിയാൽ മാത്രമേ ബിഎംബിസി മാതൃകയിൽ നവീകരിക്കുന്ന അക്കിക്കാവ്-കറുകപുത്തൂർ പാത, വട്ടൊള്ളിക്കാവ്-കറുകപുത്തൂർ പാത, ഇട്ടോണം പാത എന്നിവ ദീർഘകാലം കേടുകൂടാതെ നിലനിർത്താൻ സാധിക്കൂ. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും, റോഡിന്റെ നടുഭാഗത്ത് ഇപ്പോഴും പലയിടത്ത് കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് തുടരുന്നുണ്ട്.
നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ കോതച്ചിറ, മൂളിപ്പറമ്പ്, പെരിങ്ങോട്, എ.കെ.ജി, മതുപ്പുള്ളി, ഷാരത്ത്പടി, നാട്ടുകൂട്ടം, കറുകപുത്തൂർ, ഇട്ടോണം, താളം, ചാത്തനൂർ, വട്ടൊള്ളിക്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിലേക്ക് റോഡ് ക്രോസ് ചെയ്താണ് ഇപ്പോഴും കുടിവെള്ളം എത്തിക്കുന്നത്. റോഡ് പണി പൂർത്തിയാകുന്നതോടെ, പിന്നീട് കുത്തിപ്പൊളിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ, പുതിയ പൈപ്പുകളിൽ നിന്ന് വീടുകളിലേക്ക് ജലവിതരണം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
അതേസമയം, പുതിയ റോഡുകളുടെ ഇരുവശങ്ങളിലും സ്ഥാപിച്ച പൈപ്പുകളിൽ നിന്ന് ഭാവിയിൽ റോഡ് മുറിക്കാതെ ജലവിതരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് തൃത്താല ജല അതോറിറ്റി എ.ഇ. വ്യക്തമാക്കി. റോഡ് നവീകരണം പൂർത്തിയാകുമ്പോൾ, വീടുകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും നൽകുന്ന പൈപ്പുകൾ റോഡിന് കേടുപാടുകൾ വരാത്ത വിധം പൂർണമായി മാറ്റിസ്ഥാപിക്കുമെന്നും അവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !