കൊച്ചി: കൊച്ചിയില്‍ വ്യാജ ഐപിഎസുകാരന് പിടിയില്‍.
ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി പണം തട്ടിയെടുക്കുയായിരുന്നു. ബാംഗ്ലൂര്‍ പൊലീസിന്റെ പരാതിയിലാണ് മലപ്പുറം സ്വദേശി വേണുഗോപാല്‍ കാര്‍ത്തിക്കിനെ പിടികൂടിയത്.ഐപിഎസ് ഉദ്യോഗസ്ഥന് എന്ന വ്യാജേന നിരവധി പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും പ്രണയം നടിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ശേഷം പണം തട്ടിയെടുത്തുവെന്നുമാണ് പരാതി. മലപ്പുറം ചേലമ്പ്ര സ്വദേശിയാണ് വേണുഗോപാല്‍ കാര്‍ത്തിക്. മലയാളി യുവതിയെ വിവാഹ വാഗ്ദാനം നല്കി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ ശേഷം തനിക്ക് കാന്‍സര്‍ ആണെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.വിവാഹത്തില്‍ നിന്നും പിന്മാറാന് ശ്രമിച്ചപ്പോള്‍ യുവതി ബാംഗ്ലൂര്‍ പൊലീസില്‍ പരാതി നല്കി. ബാംഗ്ലൂര്‍ പോലീസിന് നിര്‍ദ്ദേശപ്രകാരമാണ് കൊച്ചി പോലീസ് പ്രതിയെ പിടികൂടിയത്. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടപ്പള്ളി ലുലുമാളില്‍ വച്ച് വേണുഗോപാലിനെ പിടികൂടിയത്.ഇയാളില്‍ നിന്ന് ഫോണും ലാപ്ടോപും പണവും പൊലീസ് പിടിച്ചെടുത്തു. ഗുരുവായൂരില്‍ ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് ബാങ്കിനെ കബളിപ്പിച്ച് വായ്പയെടുത്ത കേസില്‍ 2019 ല്‍ പ്രതിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കളമശ്ശേരി പൊലീസ് ബാംഗ്ലൂരു പൊലീസിന് പ്രതിയെ കൈമാറും.കൊച്ചിയില്‍ വ്യാജ ഐപിഎസുകാരന് ചമഞ്ഞു പെൺകുട്ടികളിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ
0
വ്യാഴാഴ്ച, മാർച്ച് 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.