തൃശൂർ: തൃശൂർ പൂരം കലക്കലിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം. സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബാകും മൊഴി എടുക്കുക. കെ.രാജൻ പൂരം നടക്കുമ്പോൾ തൃശൂരിൽ ഉണ്ടായിരുന്നു.
പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജൻ നേരത്തെ പറഞ്ഞിരുന്നു. എം.ആർ. അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്.
മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങൾ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.
മൊഴിയെടുക്കാൻ സൗകര്യം അന്വേഷിച്ച് ഉദ്യോഗസ്ഥർ തന്നെ സമീപിച്ചിരുന്നതായി മന്ത്രി രാജൻ സ്ഥിരീകരിച്ചു. അന്വേഷണ ഏജൻസി വന്നിരുന്നു. അന്വേഷണം ഇഴയുന്നു എന്ന അഭിപ്രായമില്ല. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്നും മന്ത്രി പറഞ്ഞു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.