"ഹോൺ അടിക്കുക അല്ലാതെ വേറെയൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ അവസ്ഥ";തന്റെ ഔദ്യോഗിക ജീവിതത്തിലെ ദുരനുഭവം പങ്കുവച്ച് ലോക്കോ പൈലറ്റ് പ്രദീപ് ചന്ദ്രൻ

ഹരിപ്പാട്: "എടാ.. ചാടല്ലേടാ.. പ്ലീസ്"  കുടുംബവഴക്കിനെ തുടർന്ന് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ നിഷാദ് എന്ന പൊലീസുകാരൻ പിന്തിരിപ്പിച്ച് ജീവൻ രക്ഷിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.

ആ പൊലീസ്കാരന് നന്ദി പറഞ്ഞുകൊണ്ട് ആ ട്രെയിനിലെ ലോക്കോ പൈലറ്റ്  ശ്രീ പ്രദീപ് ചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു;"ഞാൻ ആയിരുന്നു ജനശതാബ്ദിയുടെ ലോക്കോ പൈലറ്റ് , രാവിലെ കാണുന്ന കാഴ്ച ഒരു ചെറുപ്പക്കാരൻ ട്രാക്കിൻ്റെ സൈഡിൽ നിൽക്കുന്നതാണ് , അവൻ ചാടും എന്ന് ഉറപ്പിച്ചു പരമാവധി ഹോൺ അടിച്ചു, runover ഒഴിവാക്കിയതിന് ആ പോലീസ്ക്കാരന് നന്ദി."

പ്രദീപ് ചന്ദ്രന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് കൂടി ശ്രദ്ധേയമാകുന്നു. വർഷങ്ങൾക്ക് മുമ്പ് തനിക്ക് ഉണ്ടായ ഒരു ദുരനുഭവമാണ് പ്രദീപ് പങ്കുവെച്ചത്.

പോസ്റ്റിലെ ചില ഭാഗങ്ങൾ ഇങ്ങനെ;

"ഒരു വല്ലാത്ത ഒരു ജീവിതം തന്നെയാണ് ലോക്കോ പൈലറ്റിന്റേത്. കൃത്യനിഷ്ഠയില്ലാത്ത ജോലി. സമയത്ത് ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിയില്ല.അവധി എന്നത് ഒരു സ്വപ്നം മാത്രം.അങ്ങനെ എത്ര വർഷങ്ങൾ കഴിഞ്ഞു.. എത്രയെത്ര അനുഭവങ്ങൾ..

അന്ന് ഒരു തുലാം മാസത്തിൽ.. നേരിയ ചാറ്റൽ മഴയും, തണുപ്പും.. ഒരു വലിയ മഴയ്ക്ക് മുന്നോടിയായുള്ള കാറ്റും.. എത്ര മഴയായാലും , കാറ്റായാലും, ജോലിക്ക് വരാതിരിക്കാൻ പറ്റില്ലല്ലോ..

അന്ന് കൃത്യ സമയത്ത് തന്നെ ട്രെയിൻ സ്റ്റാർട്ട് ചെയ്തു..

ഹോൺ മുഴക്കി പാഞ്ഞ് പോകുമ്പോൾ , വശങ്ങളിൽ ഓടി മാറുന്ന മലകളും , മരങ്ങളും.. യാത്രക്കാരെ പോലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ലല്ലോ..

മുന്നിലെ പാളത്തിലും , സിഗ്നലുകളിലും ആണ് കണ്ണും , മനസ്സും..

ദൂരെ പാളത്തിൽ കൂടി ആരോ നടക്കുന്നുണ്ടല്ലോ...

അടുത്ത് വരുന്തോറും ആണ് അതൊരു സ്ത്രീയും, കൈക്കുഞ്ഞും, കൂടെ മൂന്നോ നാലോ വയസ്സുള്ള ഒരു പെൺക്കുട്ടിയും ആണെന്ന് മനസ്സിലായത്. അവർ പാളത്തിൽ നിന്നും മാറാൻ വേണ്ടി ഹോൺ നീട്ടി അടിച്ചു.


പെൺകുട്ടി , ട്രെയിൻ കണ്ട സന്തോഷത്തിൽ കൈ വീശി തുള്ളി കളിക്കാൻ തുടങ്ങി..ഹോൺ ശബ്ദം കേട്ട് ആ അമ്മ കൈക്കുഞ്ഞിനേയും കൊണ്ട് വശത്തേക്ക് മാറി ഇറങ്ങി നിന്നു...പാളത്തിൽ നിൽക്കുന്ന പെൺക്കുഞ്ഞിനെ ആ അമ്മ ശ്രദ്ധിച്ചില്ല .. ഹോൺ അടിക്കുക അല്ലാതെ വേറെയൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ അവസ്ഥ .. ട്രെയിൻ ആ കുഞ്ഞിനെ തട്ടി.. കുഞ്ഞ് തെറിച്ച് ഛിന്നഭിന്നമായി ആ അമ്മയുടെ മുന്നിൽ  വീഴുന്നത് കാണാനാകാതെ കണ്ണുകൾ ഇറുക്കി അടയ്ക്കണം എന്നുണ്ടായിരുന്നു..

വണ്ടി നിർത്തി ആ അമ്മയുടെ അടുത്ത് ചെല്ലുമ്പോൾ ഹൃദയഭേദകമായ കരച്ചിൽ കണ്ട് മനസ്സ് വല്ലാതെ നൊന്തു..

ഒരു ചെറിയ അശ്രദ്ധ ,ആ കുഞ്ഞിന്റെ ജീവൻ കവർന്നു..

ട്രെയിൻ വരുന്നത് കണ്ടപ്പോൾ ആ അമ്മ , ആ കുഞ്ഞിനെ പാളത്തിൽ നിന്നും കൈ പിടിച്ച് മാറ്റിയിരുന്നെങ്കിൽ..."

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !