ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് പൂരം; ആദ്യ ഓവറില്‍ ജൊഫ്ര ആര്‍ച്ചര്‍ വഴങ്ങിയത് 23 റൺസ്

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് പൂരത്തിനാണ് ഞായറാഴ്ച രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും തുടങ്ങിവെച്ച വെടിക്കെട്ട് ഇഷാന്‍ കിഷനും ക്ലാസനും ചേര്‍ന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ എസ് ആര്‍എച്ച് സ്‌കോര്‍ബോര്‍ഡില്‍ 286 റണ്‍സ്.


ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. രാജസ്ഥാന്‍ ബൗളര്‍മാര്‍മാരെല്ലാം തല്ലുവാങ്ങാന്‍ മത്സരിക്കുന്ന കാഴ്ച. നാലോവറില്‍ 76 റണ്‍സ് വഴങ്ങിയ രാജസ്ഥാന്‍ പേസര്‍ ജൊഫ്ര ആര്‍ച്ചര്‍ നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കി.

ഐപിഎല്ലിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി ആര്‍ച്ചര്‍ മാറി. ആദ്യ ഓവറില്‍ തന്നെ താരം 23 റണ്‍സ് വഴങ്ങി. ഓവറില്‍ ട്രാവിസ് ഹെഡ് നാല് ഫോറും ഒരു സിക്‌സറുമടിച്ചു. രണ്ടാം ഓവറില്‍ 12 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. എന്നാല്‍ പിന്നീടുള്ള ഓവറുകളില്‍ ആര്‍ച്ചറിനെ ഹൈദരാബാദ് ബാറ്റര്‍മാര്‍ അടിച്ചുതകര്‍ത്തു.

താരത്തിന്റെ മൂന്നാം ഓവറില്‍ ഇഷാന്‍ കിഷന്‍ മൂന്നുതവണ അതിര്‍ത്തികടത്തി. ആര്‍ച്ചര്‍ 16 പന്തുകളെറിഞ്ഞപ്പോള്‍ തന്നെ വഴങ്ങിയ റണ്‍സ് 50-ലുമെത്തി. ആര്‍ച്ചര്‍ എറിഞ്ഞ നാലാമത്തെ ഓവറില്‍ ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടും. ഒടുവില്‍ നാലോവറില്‍ നിന്നായി വിട്ടുകൊടുത്തത് 76 റണ്‍സ്. ഒരു വിക്കറ്റും നേടാനായില്ല.

ഐപിഎല്ലില്‍ ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത് മോഹിത് ശര്‍മയായിരുന്നു. 2024-ല്‍ ഡല്‍ഹിക്കെതിരേ ഗുജറാത്ത് താരമായിരുന്ന മോഹിത് 73 റണ്‍സ് വഴങ്ങി. ഹൈദരാബാദിന്റെ വെടിക്കെട്ടില്‍ ഈ നാണക്കേടിന്റെ റെക്കോഡ് ആര്‍ച്ചറിന്റെ പേരിലായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !