കൊച്ചി: ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിന് മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്. കളമശ്ശേരി തോഷിബ ജംക്ഷനിൽ താമസിക്കുന്ന ശിവകുമാറാണ് 11 വയസ്സുകാരനായ മകനോട് അതിക്രൂരമായി പെരുമാറിയത്.കുട്ടിയുടെ കൈത്തണ്ടയ്ക്ക് പൊട്ടലുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നു. കളമശ്ശേരി പൊലീസ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു.
രണ്ടാം തവണയാണ് ബോക്സും പുസ്തകവും കളഞ്ഞുപോകുന്നതെന്ന് പറഞ്ഞാണ് ശിവകുമാര്‍ മകനെ അടിച്ചത്. വടി കൊണ്ട് ശക്തിയായി അടിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായത്.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

തമിഴ്നാട് വെല്ലൂര്‍ സ്വദേശികളാണ്. കുറച്ചു കാലമായി ഇവര്‍ കളമശേരിയിൽ താമസിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.