കൊച്ചി: എറണാകുളം ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ബോട്ട്ലിങ് പ്ലാന്റിലെ ലോഡിങ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി. മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. സമരത്തെത്തുടര്‍ന്ന് ആറുജില്ലകളിലേക്കുള്ള എല്‍.പി.ജി. വിതരണം മുടങ്ങിയിരുന്നു.
ശമ്പളപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. ശമ്പളം വെട്ടിക്കുറച്ചു, കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ സമരം നടത്തിയത്.
വ്യാഴാഴ്ച രാവിലെ ആരംഭിച്ച സമരമാണ് ചര്‍ച്ചയെത്തുടര്‍ന്ന് അവസാനിച്ചത്.സമരത്തെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍.പി.ജി. സിലിണ്ടര്‍ വിതരണം നിലച്ചിരുന്നു.
സമരം അവസാനിച്ചതോടെ ഇത് ഉടന്‍ പുനരാരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.