ചങ്ങരംകുളം: ലഹരി വിൽപന ശൃംഖലകൾക്കെതിരെ ചങ്ങരംകുളം പോലീസ് നടത്തിയ ശക്തമായ നടപടിയിൽ 1.75 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിലായി. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി സജിത്ത് (വേഷുട്ടൻ), പൊന്നാനി സ്വദേശി ഷെഫീക്ക്, കക്കിടിപ്പുറം സ്വദേശി ആഷിക്ക് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇവരുടെ നേതൃത്വത്തിലുള്ള സംഘം 75 കിലോഗ്രാമോളം കഞ്ചാവ് ചങ്ങരംകുളം, എടപ്പാൾ മേഖലകളിൽ വിതരണം ചെയ്തതായി പോലീസ് കണ്ടെത്തി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികൾ കഞ്ചാവ് വിൽപന നടത്തിയിരുന്നതെന്നും, സംഘത്തിൽ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ചങ്ങരംകുളത്തെ സ്വകാര്യ ബാറിന് സമീപത്ത് നിന്ന് സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സി.ഐ ഷൈനിന്റെ നേതൃത്വത്തിൽ സിപിഒമാരായ സുരേഷ്, കപിൽ, ശ്രീഷ്, സുജിത്ത്, അജിത്ത്, നിതിൻ, സുബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഒരു മാസത്തിനിടെ 30 ഓളം പേരെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പത്താം ക്ലാസ് വിദ്യാർത്ഥികളും ഉൾപ്പെടുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് സി.ഐ ഷൈൻ അറിയിച്ചു. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജറാക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.