ചങ്ങരംകുളത്ത് വൻ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പ്രതികൾ പിടിയിൽ; 75 കിലോ കഞ്ചാവ് വിതരണം ചെയ്തതായി കണ്ടെത്തൽ

ചങ്ങരംകുളം: ലഹരി വിൽപന ശൃംഖലകൾക്കെതിരെ ചങ്ങരംകുളം പോലീസ് നടത്തിയ ശക്തമായ നടപടിയിൽ 1.75 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിലായി. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി സജിത്ത് (വേഷുട്ടൻ), പൊന്നാനി സ്വദേശി ഷെഫീക്ക്, കക്കിടിപ്പുറം സ്വദേശി ആഷിക്ക് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇവരുടെ നേതൃത്വത്തിലുള്ള സംഘം 75 കിലോഗ്രാമോളം കഞ്ചാവ് ചങ്ങരംകുളം, എടപ്പാൾ മേഖലകളിൽ വിതരണം ചെയ്തതായി പോലീസ് കണ്ടെത്തി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികൾ കഞ്ചാവ് വിൽപന നടത്തിയിരുന്നതെന്നും, സംഘത്തിൽ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ചങ്ങരംകുളത്തെ സ്വകാര്യ ബാറിന് സമീപത്ത് നിന്ന് സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സി.ഐ ഷൈനിന്റെ നേതൃത്വത്തിൽ സിപിഒമാരായ സുരേഷ്, കപിൽ, ശ്രീഷ്, സുജിത്ത്, അജിത്ത്, നിതിൻ, സുബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഒരു മാസത്തിനിടെ 30 ഓളം പേരെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പത്താം ക്ലാസ് വിദ്യാർത്ഥികളും ഉൾപ്പെടുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് സി.ഐ ഷൈൻ അറിയിച്ചു. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജറാക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !