എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 2025-26 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഫസീല സജീബ് അവതരിപ്പിച്ച ബജറ്റിൽ ₹45 കോടി രൂപയുടെ വികസന പദ്ധതികൾക്ക് രൂപരേഖ നൽകി.
ഗ്രാമപഞ്ചായത്തിൻ്റെ സാമ്പത്തിക, കാർഷിക, ഉത്പാദന മേഖലകൾക്കുള്ള പ്രത്യേക ശ്രദ്ധ, കൂടാതെ സേവന മേഖലയിലുണ്ടായിരുന്ന തുടർച്ചയായ നിക്ഷേപം, ഈ ബജറ്റിന്റെ പ്രധാന സവിശേഷതകളായി അധ്യക്ഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം.എ. നജീബ് ചൂണ്ടിക്കാട്ടി.
2025-26 വർഷത്തേക്ക് വിവിധ മേഖലകളിലേക്കുള്ള ബജറ്റ് വകയിരുത്തൽ
📌 കാർഷികം – ₹1,07,20,000
📌 മൃഗസംരക്ഷണവും ക്ഷീരവികസനവും – ₹51,30,000
📌 ഉത്പാദനമേഖല – ₹1,71,15,000
📌 വിദ്യാഭ്യാസം, കലാ-സാംസ്കാരിക മേഖല – ₹23,20,000
📌 ആരോഗ്യമേഖല – ₹1,36,50,000
📌 കടിവെള്ളം & ശുചിത്വം – ₹89,50,000
📌 ഭവനനിർമ്മാണം – ₹12,03,00,000
📌 തെരുവിളക്കം, ഊർജ സംരക്ഷണം & വൈദ്യുതീകരണം – ₹1,52,00,000
📌 സദ്ഭരണം – ₹20,00,000
📌 വൃദ്ധക്ഷേമം – ₹28,50,000
📌 ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികൾ – ₹55,00,000
📌 ദാരിദ്രലഘൂകരണം – ₹3,67,00,000
📌 വനിതാക്ഷേമം – ₹30,00,000
📌 പട്ടികജാതി ക്ഷേമം – ₹25,00,000
📌 വനിതാ & ശിശുക്ഷേമം – ₹6,00,000
📌 അങ്കണവാടി വികസനം – ₹73,00,000
📌 സർവ്വീസ് മേഖല (അടിസ്ഥാന സൗകര്യ വികസനം, റോഡ് നവീകരണം മുതലായവ) – ₹23,26,90,000
📌 പാശ്ചാത്തല വികസനം – ₹5,42,70,000
വികസന മുൻഗണിപ്പിക്കുന്ന മേഖലകൾ
വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എക്കോ ടൂറിസം വികസനം, വി-സ്ക്വയർ പദ്ധതി, വട്ടംകുളം നടുവട്ടം സൗന്ദര്യവത്കരണം, പഞ്ചായത്തിന്റെ പുതിയ കെട്ടിടം പ്രവർത്തനോത്ഘാടനം, ലൈഫ് മിഷൻ മുഖേന "എല്ലാവർക്കും വീട്" പദ്ധതി എന്നിവയ്ക്കായി ഈ ബജറ്റിൽ നിർവചിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
വികസന കുതിപ്പിലേക്ക് വട്ടംകുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്തിന്റെ ആകെ വികസന തുകയായ ₹45 കോടി രൂപ സമഗ്രമായി വിവിധ മേഖലകളിൽ വിനിയോഗിക്കുന്നതിലൂടെ സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ സൃഷ്ടി, ഭവന നിർമ്മാണം, കാർഷിക സംരഭങ്ങൾ തുടങ്ങിയവക്കു പ്രാധാന്യം നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.