കൊച്ചി: എൻസിപിയുടെ മന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തിൽ നിന്ന് പിൻമാറി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.
ചാക്കോയെ അനുകൂലിക്കുന്ന നേതാക്കൾ മന്ത്രി എ.കെ.ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം അറിയിച്ചു. ഇടത് മുന്നണിയിൽ ഉറച്ചു നിൽക്കുമെന്നും സർക്കാറിന് പൂർണ പിന്തുണയെന്നും കാണിച്ച് പിസി ചാക്കോ മുഖ്യമന്ത്രിക്ക് കത്തെഴുതി.
പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആർ.രാജൻ മന്ത്രിയെ കണ്ടത്. പി.സി.ചാക്കോയ്ക്ക് വേണ്ടി പി.എം സുരേഷ് ബാബുവാണ് കത്ത് കൈമാറിയത്. ഒരുമിച്ചു പോകണമെന്ന് ശശീന്ദ്രൻ വിഭാഗത്തോട് അഭ്യർത്ഥിച്ചു. നേരത്തെ, സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയെ മാറ്റാനുറച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ചാക്കോ വിരുദ്ധ നീക്കത്തിൽ തോമസ് കെ.തോമസ്എയും ശശീന്ദ്രനൊപ്പം ചേർന്നു. പി.സി.ചാക്കോയെ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു എ.കെ.ശശീന്ദ്രൻ്റെ പക്ഷത്തിൻ്റെ നിലപാട്. പാർട്ടി ജനറൽ ബോഡി വിളിക്കണമെന്ന് പി.സി.ചാക്കോയോട് ആവശ്യപ്പെടുകയും ചെയ്തു.
ഏകദേശം നാല് മാസത്തോളമായി എൻസിപിയിൽ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഒരു ഘട്ടത്തിലും സർക്കാർ ഇത് അംഗീകരിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ എൽഡിഎഫ് വിട്ടാലോ എന്ന് പിസി ചാക്കോ വിഭാഗം ആലോചിക്കുകയും ചെയ്തു. ഈ അവസരം മുതലാക്കിയാണ് എകെ ശശീന്ദ്രൻ വിഭാഗം നിർണ്ണായകമായ നീക്കത്തിന് തുനിഞ്ഞത്. തങ്ങളാണ് എന്ന് എൻസിപി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം നേതൃത്വത്തിന് നൽകാനും തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.