പാലാ:നഗരസഭയിൽ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുമുന്നണിയുടെയും കേരള കോൺഗ്രസ്സ് എം എന്ന രാഷ്ട്രീയപാർട്ടിയുടെയും ജീർണത ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുവാൻ യുഡിഎഫിന് സാധിച്ചു.
പാലാ മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. ഷാജു തുരുത്തൻ എന്ന വ്യക്തിക്കെതിരെ അല്ല മറിച്ച് ജീർണത ബാധിച്ച നഗരസഭ ഭരണസമിതിക്കെതിരെയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.
പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവിനെ പോലും പണക്കൊഴുപ്പിന് മുന്നിൽ ബലി കൊടുക്കുവാൻ മടിയില്ലാത്തവരാണ് കേരളം എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന് അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മറുപടി നൽകും.
നിയമസഭയ്ക്കും ലോക്സഭയ്ക്കും പിന്നാലെ നഗരസഭയിലും കോൺഗ്രസിൻ്റെ യുഡിഎഫ് വിജയം നേടുമെന്നും മുതിർന്ന പൊതുപ്രവർത്തകനായ ഷാജു തുരുത്തനെ രാഷ്ട്രീയ അനാഥത്വത്തിന് വിട്ടുകൊടുക്കില്ല പാലാ മുനിസിപ്പൽ മണ്ഡലം പ്രസിഡൻറ് തോമസ് കുട്ടി നെച്ചിക്കാട്ട് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.