വഴക്കിനിടെ ഫോൺ തകർത്തു: വിഷമത്തിൽ സഹോദരി കിണറ്റിൽചാടി, രക്ഷിക്കാൻ സഹോദരനും, ദാരുണാന്ത്യം,

പുതുക്കോട്ടൈ: തമിഴ്നാട് പുതുക്കോട്ടയില്‍ ഫോണിനെ ചൊല്ലിയുളള തർക്കത്തില്‍ സഹോദരങ്ങള്‍ക്ക് ജീവൻ നഷ്ടമായി. 18കാരനായ മണികണ്ഠനും 16കാരി പവിത്രയുമാണ് മരിച്ചത്.

പുതുക്കോട്ടൈ ജില്ലയിലെ വിരാലിമല യൂണിയനിലെ മണ്ടയൂർ ചോതിരയങ്കാട് പ്രദേശത്തെ ചിത്തിര കുമാറിന്റെയും ജീവിതയുടെയും മകളായ പവിത്രയാണ് കിണറ്റില്‍ ചാടി മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പവിത്ര നിരന്തരം മൊബൈല്‍ ഫോണില്‍ നോക്കിയിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിന് മാതാപിതാക്കള്‍ പവിത്രയെ ശകാരിച്ചു. മണികണ്ഠൻ സഹോദരിയുടെ മൊബൈല്‍ ഫോണ്‍ താഴെയിട്ട് പൊട്ടിച്ചു. ഇതില്‍ മനംനൊന്ത് പവിത്ര വീടിനടുത്തുള്ള കിണറ്റില്‍ ചാടുകയായിരുന്നു.

ഇത് കണ്ട മണികണ്ഠൻ സഹോദരിയെ രക്ഷിക്കാനായി കിണറ്റില്‍ ചാടി. എന്നാല്‍ സഹോദരനും സഹോദരിയും വെള്ളത്തില്‍ മുങ്ങി മരിച്ചു. ഇതുസംബന്ധിച്ച്‌ മാത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മണികണ്ഠൻ ഐ.ടി.ഐ. പഠനത്തിനു ശേഷം ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.പവിത്ര മണ്ടയ്യൂർ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിംച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !