കണ്ണൂർ: തലശ്ശേരി മണോളിക്കാവില്‍ പൊലീസുകാരെ സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു. പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു.
സംഭവത്തില്‍ 55 പേർക്കെതിരെ പൊലീസ് കേസെടുത്തു. മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സംഭവം.മണോളിക്കാവില്‍ കഴിഞ്ഞ ദിവസം രാത്രി സിപിഎം ബിജെപി പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോള്‍ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് തടയാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണമുണ്ടായി.
കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവില്‍ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിനെതിരെ ആക്രമണം നടന്നതെന്ന് എഫ്‌ഐആർ കുറ്റപ്പെടുത്തുന്നു. തലശ്ശേരി എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാർക്ക് സംഘർഷത്തില്‍ പരുക്കേറ്റിരുന്നു. 27 സിപിഎം പ്രവർത്തകർക്കെതിരെ ഈ സംഭവത്തില്‍ കേസെടുത്തിരുന്നു. ഇതില്‍ പ്രതിയായ ആളെ പിടിക്കാനാണ് ഇന്ന് പൊലീസ് മണോളിക്കാവിലെത്തിയത്. ഇതിന് പിന്നാലെ ഇവർ തമ്മിലും പിന്നീട് പൊലീസുമായും സംഘർഷമുണ്ടായി. ഇന്ന് ഉത്സവം നടന്നുകൊണ്ടിരിക്കെയാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസുകാർ ഇവിടേക്ക് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാനായി വന്നത്. ഒന്നാം പ്രതി ബിപിനെ പൊലീസ് കസ്റ്റഡിയിലെടുത്ത പൊലീസിനെ സിപിഎം പ്രവർത്തകർ വളഞ്ഞു. ജീപ്പില്‍ നിന്നും ബിപിനെ പ്രവർത്തകർ മോചിപ്പിച്ചു. പിന്നീട് പൊലീസുകാരെ ബന്ദികളാക്കിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ തടഞ്ഞുവെച്ച ഒരാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 55 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.