പാതിവില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്, ഹർജി തീർപ്പാക്കി.കോടതി

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.
തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട.ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെതിരേ മൂന്ന് കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്.

ഈ കേസുകളില്‍ നിലവില്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമർപ്പിച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്. ഇതോടെ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെതിരേ കേസെടുത്തതില്‍ ഒരു കൂട്ടം അഭിഭാഷകർ നല്‍കിയ ഹർജി കോടതി തീർപ്പാക്കി.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ പോലീസിനെതിരേ കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഭരണഘടനാപദവിയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കെതിരേ കേസെടുത്തത് മനസിരുത്തി തന്നെയാണോയെന്ന് കോടതി ചോദിച്ചു.
കേസെടുക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്തിരുന്നുവോ എന്നും കോടതി ചോദിച്ചു. ഒരു വ്യക്തിയുടേതല്ല മറിച്ച്‌ നിയമസംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു.

കെ.എൻ. ആനന്ദകുമാർ ഒന്നാം പ്രതിയും അനന്തു കൃഷ്ണൻ രണ്ടാം പ്രതിയും തട്ടിപ്പിനു മുഖ്യപങ്കു വഹിച്ച നാഷനല്‍ എൻ.ജി.ഒ. കോണ്‍ഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയില്‍ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയുമാക്കിയാണ് പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തിരിക്കുന്നത്. 

ഈ കേസുമായി ബന്ധപ്പെട്ടാണ് നേരത്തെ അഭിഭാഷകർ ഹർജി ഫയല്‍ ചെയ്തിരുന്നത്. അതേസമയം തട്ടിപ്പില്‍ റിട്ട.ഹൈക്കോടതി ജഡ്ജി സി.എൻ.രാമചന്ദ്രൻ നായരെ പ്രതിയാക്കിയതില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചനയോ ഇടപെടലുകളോ നടന്നിട്ടുണ്ടോയെന്ന പോലീസ് ആസ്ഥാനം റിപ്പോർട്ട് തേടിയിരുന്നു. 

സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷനായി പ്രവർത്തിക്കുന്ന റിട്ടയേർഡ് ജഡ്ജിമാർക്കെതിരേ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച്‌ പരാതി ലഭിച്ചാല്‍ കൃത്യമായ പ്രാഥമിക പരിശോധന നടത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കേസുകള്‍ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.

ആരോപണ വിധേയരായവരുടെ ഭാഗം കേള്‍ക്കുകയും പരിശോധിക്കുകയും ചെയ്യണം. സിറ്റിംഗ് ജഡ്ജിമാരെ പോലെ റിട്ടയേഡ് ജഡ്ജിമാർക്കും ഇത്തരം പരിഗണന ലഭിക്കാൻ അർഹതയുണ്ട്. എന്നാല്‍ പാതിവില തട്ടിപ്പ് കേസില്‍ സി.എൻ.രാമചന്ദ്രൻ നായർക്കെതിരേ പ്രാഥമിക അന്വേഷണമോ പരിശോധനകളോ നടത്താതെയാണ് കേസെടുത്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !