റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസ്; മുതിർന്ന നേതാക്കളെ പ്രതി ചേർത്തില്ല

കോഴിക്കോട്: റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയാണ് പൊലീസ് കേസെടുത്തത്. കേന്ദ്ര അവഗണനയ്ക്കെതിരെ മാനാഞ്ചിറ ആദായനികുതി ഓഫിസിന് മുന്നിലെ റോഡ് തടസ്സപ്പെടുത്തി നടത്തിയ ഉപരോധത്തിൽ സംഘാടകർക്കെതിരെയാണ് കേസ്.

ഗതാഗതം തടസ്സപ്പെടുത്തി റോഡിലാണു കസേരയിട്ടത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനും സിപിഎം നേതാക്കളായ പി.നിഖിൽ, കെ.കെ.ദിനേശ്, മുഹമ്മദ്, കെ.ടി.കുഞ്ഞിക്കണ്ണൻ, കെ.ടി.ഇസ്മയിൽ എന്നിവരുടെ പേരിലാണു കേസ്.

സമരത്തിന് നേതൃത്വം കൊടുത്ത എ.വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം.മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. 

കാടിറങ്ങി വരുന്ന ആനയുടെ ഉടമസ്ഥൻ പിണറായി വിജയൻ അല്ലെന്നും മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷം ലോകമെങ്ങുമുള്ള പ്രതിഭാസമാണെന്നും സമരം ഉദ്ഘാടനം ചെയ്ത എ.വിജയരാഘവൻ പറഞ്ഞു.

വനനിയമങ്ങൾ മാറ്റിയെഴുതാനാണെങ്കിൽ അത് ചെയ്യേണ്ടത് നരേന്ദ്ര മോദിയാണ്, പിണറായി വിജയനല്ല. ആശാ വർക്കർമാർ പാവങ്ങളാണെന്നും അവർക്ക് ഇത്രയെങ്കിലും ഓണറേറിയം ലഭിക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാരെ മുന്നിൽ നിർത്തി നടത്തുന്നത് സ്പോൺസേർഡ് സമരമാണ്. കോൺഗ്രസിൽ എഴുത്തും വായനയുമുള്ള ഒരേയൊൾ ശശി തരൂർ ആണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !