ബസന്ത് പഞ്ചമി ദിനത്തിലെ ‘അമൃത് സ്നാന’ത്തിനു സാക്ഷ്യം വഹിച്ചത് ലക്ഷങ്ങൾ; സുരക്ഷയൊരുക്കി യുപി സർക്കാർ

പ്രയാഗ്‍രാജ്: മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ബസന്ത് പഞ്ചമി ദിനത്തിലെ ‘അമൃത് സ്നാന’ത്തിനു സാക്ഷ്യം വഹിച്ചത് ലക്ഷങ്ങൾ. മഹാകുംഭമേളയിലെ മൂന്നാമത്തെ അമൃത് സ്നാനമാണിത്. പുണ്യസ്നാനത്തിലൂടെ ആത്മീയ മോചനം തേടി ഇവിടെയെത്തുന്നത് ലക്ഷക്കണക്കിന് ഭക്തരാണ്.

ഇന്നത്തെ പുണ്യസ്നാനത്തിൽ പങ്കെടുത്തത് 16.58 ലക്ഷം ഭക്തരാണ്. ജനുവരി 13 മുതൽ പുണ്യ സ്നാനത്തിൽ പങ്കെടുത്തവരുടെ ആകെ എണ്ണം 34.97 കോടിയായെന്ന് യുപി സർക്കാരിന്റെ ഇൻഫർമേഷൻ ഡയറക്ടർ ശിശിർ സിങ് പറഞ്ഞു. 

പുലർച്ചെ നാലു മണിക്കാണ് ‘അമൃത് സ്നാൻ’ ആരംഭിച്ചത്. ഓരോ അഖാരയ്ക്കും പുണ്യജലത്തിൽ അനുവദിച്ചിട്ടുള്ളത് 40 മിനിറ്റാണ്.

ഓരോ സംഘവും വിവിധ സമയങ്ങളിൽ തങ്ങളുടെ കർമങ്ങൾ പൂർത്തിയാക്കി അവരവരുടെ ക്യാംപുകളിലേക്കു മടങ്ങും. 

‘മൗനി അമാവാസി’യിലെ ‘അമൃത് സ്നാന’ ദിവസം തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ച സംഭവത്തിനുപിന്നാലെ വലിയ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടിയും യുപി പൊലീസ് ശക്തമാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. സ്ഥലത്ത് അധിക ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. യുപി സർക്കാരിന്റെ കണക്കു പ്രകാരം ഇതുവരെ, 35 കോടിയോളം ഭക്തർ സ്‌നാനം ചെയ്തിട്ടുണ്ട്. ഇന്നു മാത്രം അഞ്ച് കോടി തീർഥാടകർ എത്തിച്ചേരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !