രാജസ്ഥാനിലെ സ്കൂളുകളിൽ ഉറുദുവിന് പകരം സംസ്കൃതം; പ്രതിഷേധം ശക്തം

ജയ്പൂർ: രാജസ്ഥാനിലെ ചില സ്കൂളുകളിൽ ഉറുദു മാറ്റി പകരം സംസ്കൃതം മൂന്നാംഭാഷയായി പഠിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ഉറുദു അധ്യാപകർ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ജോലി നേടിയതെന്ന ബി.ജെ.പി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ചില സ്കൂളുകളിൽ ഉറുദു മാറ്റി സംസ്കൃതം കൊണ്ടു വന്നത്.

ജയ്പൂരിലെ മഹാത്മഗാന്ധി സർക്കാർ സ്കൂളിൽ മൂന്നാം ഭാഷയായി ഉറുദു നൽകുന്നത് നിർത്താൻ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. ബിക്കാനീറിലെ ഹയർ സെക്കൻഡറി സ്കൂളിനും സമാനമായ ഉത്തരവ് ലഭിച്ചിരുന്നു.

കഴിഞ്ഞ സർക്കാർ സംസ്കൃത ടീച്ചർമാ​രെ ഒഴിവാക്കി പകരം ഉറുദു അധ്യാപകരെ നിയമിക്കുകയായിരുന്നു. ഉറുദു ആർക്കും അറിയില്ല. ഉറുദു ഭാഷ പഠിക്കാൻ ആർക്കും താൽപര്യമില്ല.

അതുകൊണ്ട് ഉറുദു ടീച്ചർമാരുടെ പോസ്റ്റുകൾ ഒഴിവാക്കി പകരം കുട്ടികൾക്ക് ആവശ്യമുളള വിഷയം പഠിപ്പിക്കാൻ അധ്യാപകരെ നിയമിക്കണമെന്ന് ബി.ജെ.പി മന്ത്രി ജവഹർ സിങ് ബേദംആവശ്യപ്പെട്ടിരുന്നു. അതേസമയം, വിഷയത്തിൽ​ പ്രതിഷേധവുമായി ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചതെന്നായിരുന്നു ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതികരണം. പല സ്കുളുകളിലും ഉറുദു പോസ്റ്റുകൾ ഇല്ലാതാക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് എം.എൽ.എ റഫീഖും ​രംഗത്തെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !