തിരുവനന്തപുരം: റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ–റെയിൽ. അതിവേഗ ട്രെയിനുകൾക്കു പ്രത്യേക ലൈൻ ആവശ്യമാണെന്നും അതിനാൽ തന്നെ സ്റ്റാൻഡേഡ് ഗേജ് തന്നെ വേണമെന്നും ദക്ഷിണ റെയിൽവേയ്ക്ക് അയച്ച കത്തിൽ കെ–റെയിൽ വ്യക്തമാക്കി.
അതേസമയം, റെയിൽവേ ഭൂമി ഒഴിവാക്കാൻ സിൽവർലൈൻ അലൈൻമെന്റിൽ ഭേദഗതിയാകാമെന്നും കെ–റെയിൽ അറിയിച്ചു. പാരിസ്ഥിതിക, സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും അലൈൻമെന്റ് മാറ്റത്തിന് തയാറാണെന്നും അറിയിച്ചു.
പാത ബ്രോഡ്ഗേജാക്കണം, വന്ദേഭാരതും ഗുഡ്സ് ട്രെയിനുകളും ഓടിക്കാൻ കഴിയണം, നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണു റെയിൽവേ മുന്നോട്ടുവച്ചത്. എന്നാൽ ഡിസൈൻ വേഗം 220 കിമീ, പരമാവധി വേഗം 200 കിമീ , പാത സ്റ്റാൻഡേഡ് ഗേജ് എന്നിങ്ങനെയാണു സിൽവർലൈൻ പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഓട്ടോമാറ്റിക് സിഗ്നലിങ്ങിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കവച് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും റെയിൽവേ നിഷ്കർഷിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.