മരണം വരെയും സംഭവിക്കാം: കേരളത്തിലെ താപനിലയിലുണ്ടായ മാറ്റങ്ങള്‍ ഞെട്ടിപ്പിക്കുന്നത്: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത, ജാഗ്രത,

കൊച്ചി: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കൂടുതല്‍ ചൂട് അനുഭവപ്പടാറുള്ള ഏപ്രില്‍, മേയ് മാസങ്ങള്‍ക്ക് മുൻപ് തന്നെ കേരളത്തില്‍ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഉഷ്ണതരംഗ സാധ്യതയെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുന്നത്.

ശനിയാഴ്ചയാണ് കൊടുംചൂടില്‍ പാലക്കാട് ഇന്ത്യയില്‍ തന്നെ മുന്നിലെത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശനിയാഴ്ച്ച പാലക്കാട് രേഖപ്പെടുത്തിയ ഉയർന്ന താപനില. അന്തരീക്ഷ ഊഷ്മാവ് മലപ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസും സമതലങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസും ആവുമ്പോഴാണ് ഉഷ്ണതരംഗമായെന്ന് കണക്കാക്കുന്നത്.

കേരളത്തില്‍ മാത്രമല്ല ദേശീയ, ആഗോളതലത്തിലും 10 വർഷമായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂർ ഗ്യാപ്പുകള്‍ വഴി വീശുന്ന വരണ്ട വടക്കുകിഴക്കൻ ചൂടുകാറ്റാണ് ഈ ഭാഗങ്ങളിലെ ഉയർന്ന ചൂടിന് കാരണം. പാലക്കാട്ട് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 2016 ഏപ്രിലിലായിരുന്നു- 41.9 ഡിഗ്രി സെല്‍ഷ്യസ്.

രാജ്യത്ത് മാർച്ച്‌ മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് ഉഷ്ണതരംഗമുണ്ടാകുന്നത്. ഒഡിഷ, ബിഹാർ, പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണ ഇതു വരിക. തമിഴ്നാട്ടിലും കേരളത്തിലും ഇത് സാധാരണമല്ല. തീവ്രമായ കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ പ്രകടമായത് 2016 മുതലാണ്. കേരളത്തില്‍ അദ്യമായി ഉഷ്ണതരംഗമുണ്ടായത് ആ വർഷമാണ്. തുടർന്ന് 2017-ല്‍ ഓഖിയും 2018-ല്‍ പ്രളയവും ഉണ്ടായി.
ഉഷ്ണതരംഗമുണ്ടായാല്‍ സൂര്യതാപംമുതല്‍ ക്ഷീണവും ഛർദിയും ബോധക്ഷയവും കടുത്ത അവസ്ഥയില്‍ മരണംവരെയും ഉണ്ടാകാറുണ്ട്. ചൂടുവല്ലാതെ കൂടി നില്‍ക്കുമ്പോള്‍ ഇടയ്ക്ക് മഴ ഉണ്ടാകാറുണ്ട്. എന്നാല്‍, നിലവില്‍ അതിനുള്ള സാധ്യത കാണുന്നില്ല.

വിവിധ സ്ഥലങ്ങളില്‍ ഫെബ്രുവരിയില്‍ അനുഭവപ്പെട്ട കൂടിയ ചൂടും വർഷവും

ആലപ്പുഴ-38.0 (2020)

കണ്ണൂർ-38.8 (2016)

കരിപ്പൂർ-37.5 (2019)

കോഴിക്കോട്-37.6 (2016),

മിനിക്കോയ്-34.4 (2024)

തിരുവനന്തപുരം-37.4 (2024)

കോട്ടയം-38.5 (2024)

പാലക്കാട്-40.0 (1981)

പുനലൂർ-40.1 (1975)

വെള്ളാനിക്കര-39.7 (2017)

വിവിധ സ്ഥലങ്ങളില്‍ ഞായറാഴ്ചത്തെ ചൂട്

കണ്ണൂർ-34.3

കരിപ്പൂർ-34.1

കോഴിക്കോട്-35.6

മിനിക്കോയ്-32.2

തിരുവനന്തപുരം-34.4

കോട്ടയം-35.6

പാലക്കാട്-35.5

പുനലൂർ-36.4

വെള്ളാനിക്കര-36.5.

പിന്നില്‍ കാലാവസ്ഥാമാറ്റം

അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളം ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശമാണ്. അതിനാല്‍ തന്നെ കേരളത്തില്‍ ചൂടുകൂടുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !