ഒരുമിച്ച്‌ മരിക്കാൻ തീരുമാനിച്ചു ഭാര്യയുടെ വായില്‍ നിന്ന് ചോര വന്നതോടെ പേടിച്ചു; വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവ് പിടിയില്‍,

ആലപ്പുഴ കായംകുളത്ത് പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സാമ്പത്തിക ബാധ്യതയെ തുടർന്ന് ഭർത്താവ് ശ്രീവത്സൻ പിള്ളയും രാജേശ്വരിയമ്മയും ഒരുമിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചതായിരുന്നുവെന്ന് പൊലീസ്

കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യയുടെ നിർദേശത്തെ തുടർന്ന് ഭർത്താവ് ഇവരുടെ കഴുത്തില്‍ ഷോള്‍ മുറുക്കുകയായിരുന്നു. കഴുത്തു മുറുക്കിയ സമയം വായില്‍ നിന്ന് രക്തം വരുന്നത് കണ്ട് ഭയപ്പെട്ട ശ്രീവത്സൻ പിന്മാറി.

തുടർന്ന് വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച്‌ ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങി. റോഡില്‍ എത്തിയെങ്കിലും ഭയന്ന് പിന്തിരിഞ്ഞു. വീണ്ടും വീട്ടിലെത്തി മുൻപ് തീരുമാനിച്ചത് പ്രകാരം ഷോള്‍ കഴുത്തില്‍ കുരുക്കി ഇരുവരും വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഭാര്യ മരിച്ചത് കണ്ട് ഭയന്ന ശ്രീവത്സൻ പിള്ള വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്ക് പൂനയില്‍ ആണ് ജോലി. 
ശ്രീവത്സൻ പിള്ളയും രാജേശ്വരിയമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാജേശ്വരിയമ്മയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിലാണ് ഇവർ രാത്രികാലങ്ങളില്‍ ചിലവഴിക്കുന്നത്.

ഇവിടേക്ക് രാത്രിയില്‍ എത്താത്തിതിനെ തുടർന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേശ്വരിയമ്മയെ വാടകവീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 തുടർന്ന് പൊലീസില്‍ പരാതി നല്‍കി.
 ശ്രീവത്സണ്‍പിള്ളയുടെ മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ കായംകുളം പൊലീസ് ഇയാളെ വെട്ടിക്കോട്ട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്.
വർഷങ്ങള്‍ക്കു മുൻപ് ഉണ്ടായ വാഹനാപകടത്തില്‍ ശ്രീവത്സൻ പിള്ളയ്ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും അതേ തുടർന്ന് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും ബന്ധുക്കള്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !