വാളയാർ കേസ് അന്വേഷിച്ച എം.ജെ.സോജന്‍ ക്രൈംബ്രാഞ്ച് എസ്പി,സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം; ഐപിഎസ് ലഭിച്ച എം.ജെ.സോജനെ എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് II എസ്പിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് (സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ്) നല്‍കുന്നതിനെതിരെ കുട്ടികളുടെ മാതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സോജന് ഐപിഎസ് നല്‍കുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ സോജന്‍ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നിലവിലുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റും ഐപിഎസും നല്‍കാനുള്ള നടപടിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

എന്നാല്‍ നടപടിയില്‍ വീഴ്ചയില്ലെന്നും വിഷയത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി ആദ്യം സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്ന് ഇത് ചോദ്യം ചെയ്താണ് പെണ്‍കുട്ടികളുടെ മാതാവ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !