പ്രവാസികൾ ഉൾപ്പെടെ യുഎഇയിൽ താമസിക്കുന്നവരെല്ലാം കനത്ത ജാഗ്രത പാലിക്കണം; നിർദേശവുമായി അധികൃതർ

അബുദാബി: യുഎഇയിൽ ഉടനീളം ഇന്ന് രാവിലെ മുതൽ ശക്തമായ മഴ തുടങ്ങി.

ചില പ്രദേശങ്ങളിൽ അതിശക്തമായ മിന്നലുണ്ടായി.  പർവത പ്രദേശങ്ങളിൽ കൊടും തണുപ്പും അനുഭവപ്പെട്ടു. രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ 2.2 ഡിഗ്രി സെൽഷ്യസായി താപനില കുറഞ്ഞു. നാളെയും കാലാവസ്ഥ ഇതേ രീതിയിൽ തുടരുമെന്നാണ് റിപ്പോർട്ട്.

ഉം സുഖീം, ജുമൈറ, അൽ സഫ, അൽ ജദ്ദാഫ് എന്നിവിടങ്ങളിൽ രാവിലെ കനത്ത മഴ പെയ്തു. ദുബായിലെ ചില പ്രദേശങ്ങളിൽ രാവിലെ മഴയുണ്ടായിരുന്നു. റോഡുകളെല്ലാം നനഞ്ഞ അവസ്ഥയിലായതിനാൽ യാത്രക്കാർ സുരക്ഷാ നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ദുബായ് പൊലീസ് അഭ്യർത്ഥിച്ചു. വാഹനം സാവധാനം ഡ്രൈവ് ചെയ്യുക, റോഡിൻ്റെ അരികിൽ വാഹനം നിർത്തരുത്, ലോ - ബീം ഹെഡ്‌ലൈറ്റുകൾ ഓണാക്കി വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

അബുദാബിയിലെ മുഹമ്മദ് ബിൻ സെയ്‌ദ് സിറ്റി, ഷാർജയിലെ സുഹൈല, ഉമ്മുൽ ഖുവൈൻ വർദ്ധിപ്പിക്കും നേരിയ മഴ പെയ്‌തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റാസൽ ഖൈമയിലെ ജബൽ ജെയ്‌സിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും തണുത്ത താപനില രേഖപ്പെടുത്തിയതായി നാഷണൽ സെൻറർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. ഇന്ന് രാവിലെ 6.45ന് 2.2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.

രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങൾ ഭാഗികമായി മേഘാവൃതമായി. പ്രത്യേകിച്ച് അതിനിലെ വടക്ക്, കിഴക്കൻ തീരപ്രദേശങ്ങൾ. മൂടൽമഞ്ഞ് രൂപപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയതായി എൻസിഎം അറിയിച്ചു. പൊടിക്കാറ്റിനും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും എൻസിഎം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !