കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അതിരൂപത മെത്രപോലീത്തന്‍ വികാരിയായി തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു.
തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് പദവിക്ക് പുറമേയാണ് പുതിയ സ്ഥാനം.എറണാകുളം- അങ്കമാലി അതിരൂപത അപോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ബിഷപ് ബോസ്കോ പുത്തൂരിന്റെ രാജി വത്തിക്കാന്‍ അംഗീകരിച്ചു. നിയമനത്തെ വിമത വൈദികര്‍ അംഗീകരിച്ചു.പ്രായം കണക്കിലെടുത്താണ് ബിഷപ് ബോസ്കോ പുത്തൂര്‍ രാജിസന്നദ്ധത അറിയിച്ചത്. നേരത്തേയും മാര്‍ ബോസ്കോ പുത്തൂര്‍ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.