കോഴിക്കോട്: ട്രെയിനിൻ്റെ ഡോറിന് സമീപം ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു.
വടകര അഴിയൂർ ചോമ്പാല ടെലിഫോൺ എക്‌സ്‌ചെഞ്ചിന് സമീപം താമസിക്കുന്ന കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (32) ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്ന് സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്ത് നിന്നും നാട്ടിലേക്ക് ഇൻറർസിറ്റി എക്‌സ്‌പ്രസിൽ മടങ്ങുന്നതിനിടെയാണ് അപകടം.
ട്രെയിനിൽ നല്ല തിരക്കായിരുന്നതിനാൽ വാതിലിന് സമീപം ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു വിനായകും സുഹൃത്തുക്കളും. യാത്രക്കിടെ ഇരിങ്ങാലക്കുട പുതുക്കാട് ഭാഗത്ത് എത്തിയപ്പോൾ വിനായക് അബദ്ധത്തിൽ താഴേക്ക് തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റെങ്കിലും സമീപത്തെ റോഡിലേക്ക് നടന്ന് ഒരു ബൈക്കിന് കൈ കാണിച്ച് സമീപത്തെ പുതുക്കാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
മൊബൈൽ കൈവശമുള്ളതിനാൽ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട വിവരം താൻ ആശുപത്രിയിലുണ്ടെന്ന വിവരം അറിയിച്ചു. പിന്നീട് സുഹൃത്തുക്കളെത്തി വിനായകിനെ മാഹി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ ശരീരത്തിലെ മുറിവുകളും ക്ഷതവും ഏറ്റിട്ടുണ്ടെങ്കിലും ജീവന് തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് വിനായക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.