പി വി അൻവർ ജയിലിൽ നിന്നും 18 മണിക്കൂറുകൾക്ക് ശേഷം പുറത്തേക്ക്

നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ ജാമ്യം ലഭിച്ച പി.വി.അൻവർ ജയിലിൽ നിന്ന് പുറത്തിറങ്ങി.

ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഏഴരയോടെ തവനൂർ സബ് ജയിലില് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽമോചനം സാധ്യമായത്. അൻവറിനെ സ്വീകരിക്കാൻ ഡിഎംകെ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ജയിലിന് പുറത്ത് കാത്തുനിന്നത്. ഫോറസ്റ്റ്  ഓഫീസ് അടിച്ചു തകർത്ത കേസിൽ ഇന്ന് വൈകിട്ടോടെയാണ് പി വി അൻവർ നിലമ്പൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യം അനുവദിച്ചത്.

അൻപതിനായിരം രൂപ വീതം രണ്ട് ആൾജാമ്യം, ഒന്നിടവിട്ട ബുധനാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ ഹാജരാകണം, പൊതുമുതല് നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണം, ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യാൻ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാനമായ കുറ്റത്തിൽ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം. അൻവറിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസിൻ്റെ അപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ കൂടെ നിന്നവർക്ക് ഫേസ്ബുക്കിലൂടെ അൻവർ നന്ദി അറിയിച്ചു.

ഇന്നലെ രാത്രി ഒൻപത് മണിക്കൂറാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അൻവർ എം എൽ എയെ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.പി.യുടെ നേതൃത്വത്തിൽ ഉള്ള  പോലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നിലെ ഭരണകൂട ഭീകരതയെന്നായിരുന്നു അൻവറിൻ്റെ പ്രതികരണം. അൻവറിൻ്റെ അറസ്റ്റിനെതിരെ നേതാക്കൾ അടക്കം പുറത്ത് വന്നിരുന്നു

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട് പി വി അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിക്കുക-ജാമ്യമില്ലാക്കൂട്ടം), 132 (ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അതായത് സംഘം ചേരൽ-ജാമ്യം ലഭിക്കാവുന്നത്), 190 (പൊതു സംഘം - 1901) ), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതല് നശിപ്പിച്ചതിന് പിഡിപിപി നിയമത്തിൻ്റെ 3 (1) വകുപ്പ് പ്രകാരം ജാമ്യമില്ലാക്കുറ്റവും. അൻവറിന്  എതിരെ ചുമത്തിയിട്ടുണ്ട്. അൻവറിന് പുറമേ പത്ത് പ്രവർത്തകർക്കെതിരെയും കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !