തിരുവനന്തപുരം: പോത്തൻകോട് ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
കഴിഞ്ഞ ദിവസം പോത്തൻകോട് നടന്ന അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അരിയോട്ടുകോണം പാക്യാർക്കോണം കുന്നില്‍ വീട്ടില്‍ ഗണേഷ് കുമാർ (50) ആണ് വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്.ബുധനാഴ്ച രാത്രി എട്ടരയോടെ പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപത്തെ റോഡിലാണ് അപകടം നടന്നത്
ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഗണേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗണേഷ് ഓട്ടോറിക്ഷയുടെ അടിയില്‍ പെടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഏഴരയോടെ മരിച്ചു. വാരിയെല്ലിന് ഉള്‍പ്പെടെ സംഭവിച്ച ഗുരുതരമായ പരിക്കിന്റെ ഫലമായി ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം. പോസ്റ്റുുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുകൊടുത്തു, സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.