യമനില്‍ നിന്ന് ദിനേശൻ നാട്ടിലെത്തി; നിമിഷ പ്രിയയുടെ മോചന പ്രതീക്ഷ വളരുന്നു

തൃശൂർ:  യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു.

യമനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ദിനേശൻ എന്നയാളാണ് പുതിയ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന വിവരം പുറത്തുവിട്ടത്. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ഫയലുകള്‍ കൃത്യമായി തയ്യാറാക്കപ്പെടുന്നുണ്ടെന്നും, നിമിഷയുടെ മാതാവുമായി സംസാരിച്ചിരുന്നുവെന്നും ദിനേശൻ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോർട്ട് ചെയ്തു. 

പത്ത് വർഷത്തിലധികം യമനില്‍ കുടുങ്ങിപ്പോയ തൃശൂർ സ്വദേശി കെ.കെ. ദിനേശൻ, നിമിഷയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവേല്‍ ജെറോമിന്റെ സഹായത്തോടെയാണ് കഴിഞ്ഞദിവസം നാട്ടിലെത്തിയത്. യമനിലെ മലയാളി സമൂഹം മുഴുവൻ നിമിഷയുടെ മോചനത്തിനായി പ്രാർത്ഥിക്കുകയാണെന്നും ദിനേശൻ പറഞ്ഞു.

യമനിലെ മലയാളികള്‍ക്കിടയില്‍ നിമിഷ പ്രിയയുടെ മോചനം വലിയ ചർച്ചയാണെന്നും, വധശിക്ഷ നടപ്പിലാക്കാനാണെങ്കില്‍ വളരെ മുമ്പേ ആകാമായിരുന്നെന്നും നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമായ കാര്യമാണെന്നും ദിനേശൻ വ്യക്തമാക്കി. 

2014ല്‍ ജോലി തേടി യമനിലെത്തിയ ദിനേശൻ, യുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങി. ആദ്യത്തെ രണ്ടുവർഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ബന്ധം വിച്ഛേദിക്കപ്പെട്ടു.

പിന്നീട് 2021ല്‍ യമനിലെ മലയാളി അസോസിയേഷൻ്റെയും സാമുവേല്‍ ജെറോമിൻ്റെ തീവ്രപ്രയത്നങ്ങളും ഒടുവില്‍ ഫലം കണ്ടതോടെയാണ് ദിനേശന് നാട്ടിലെത്താൻ കഴിഞ്ഞത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !