പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപത്തുനിന്ന് രാജവെമ്പാലയെ പിടകൂടി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വനം വകുപ്പിലെ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഭസ്മക്കുളത്തിന് സമീപം പാമ്പിനെ കണ്ടതിനെ തുട൪ന്ന് ഈ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ വീണ്ടും കണ്ടത്.പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉള്‍വനത്തില്‍ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുണ്‍ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്. മകരവിളക്കിന് മുന്നോടിയായി വനംവകുപ്പ് ഫുള്‍ പട്രോളിംഗ് ഏ൪പ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. പാമ്പ് പിടിത്തത്തില്‍ പ്രത്യേക പരിശീലനം നേടിയ മൂന്ന് പേരാണ് സന്നിധാനത്ത് വനം വകുപ്പിനൊപ്പം പ്രവ൪ത്തിക്കുന്നത്.
ഒരാള്‍ മരക്കൂട്ടത്തിലും പമ്പയില്‍ മറ്റൊരു സംഘവും പ്രവ൪ത്തിക്കുന്നു. മുൻപും പമ്പയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു. സന്നിദാനത്ത് നിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. സന്നിധാനത്തും മരക്കൂട്ടത്തുമായി നവംബ൪ 15 മുതല്‍ ആകെ 243 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.