കോലാപൂർ: മരണം സ്ഥിരീകരിച്ച 65 കാരനെ ആംബുലൻസില്‍ വീട്ടിലേക്കു കൊണ്ടുപോയി. യാത്രയില്‍ ആംബുലൻസ് സ്പീഡ് ബ്രേക്കറില്‍ കയറിയിറങ്ങവേ 65 കാരന്റെ വിരലുകള്‍ അനങ്ങി.
ജീവനുണ്ടെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലെത്തിച്ചു.മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. 65 കാരനായ പാണ്ഡുരംഗ് ഉള്‍പെയെ ഹൃദയാഘാതത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയോധികൻ മരിച്ചെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു.
തുടർന്ന് ആംബുലൻസില്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. 'മരണ' വാർത്തയറിഞ്ഞ് ബന്ധുക്കള്‍ സംസ്കാരത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.
അതിനിടെയാണ് ആംബുലൻസ് സ്പീഡ് ബ്രേക്കറിന് മുകളിലൂടെ കടന്നുപോയപ്പോള്‍ വയോധികന്‍റെ വിരലുകള്‍ ചലിച്ചത്. ഉടനെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി ആൻജിയോപ്ലാസ്റ്റി നടത്തി. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
സംഭവത്തെ കുറിച്ച് ഉള്‍പ്പെ പറയുന്നതിങ്ങനെ- "ഞാൻ നടത്തം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ചായ കുടിച്ച് ഇരിക്കുകയായിരുന്നു, എനിക്ക് തലകറക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു.
ഞാൻ ബാത്ത്റൂമില്‍ പോയി ഛർദ്ദിച്ചു. ആരാണ് എന്നെ ആശുപത്രിയില്‍ എത്തിച്ചതെന്നോ പിന്നീട് എന്താണ് സംഭവിച്ചതെന്നോ എനിക്ക് ഓർമയില്ല".
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.