ഏത് സമയവും ആക്രമണ ഭീതിയിൽ ജനങ്ങൾ:. ആനയും പുലിയുമെല്ലാം പകല്‍ സമയത്തും എത്തും, പേടിയോടെ കിഴക്കൻ മലയോര മേഖല

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങള്‍ പകല്‍ സമയങ്ങളിലും പുറത്തിറങ്ങുന്നത് ഭീതിയോടെയാണ്. അയ്യായിരത്തിലധികം കുടുംബങ്ങളാണ് വന്യമൃഗങ്ങളുടെ ശല്യം മൂലം ദുരിതം പേറുന്നത്.

വിനോദ സഞ്ചാരികളാവട്ടെ അച്ചൻ കോവില്‍ ചെങ്കോട്ട പാതയിലൂടെയുള്ള യാത്രയും ഒഴിവാക്കിയിരിക്കുകയാണ്.

അച്ചൻ കോവിലില്‍ നിന്നും പുനലൂരിലേക്കും, തിരിച്ച്‌ ചെങ്കോട്ടയിലേക്കുമുള്ള വനപാതയില്‍ ആനയാണ് പ്രധാനഭീഷണി. ഇരുചക്ര വാഹന യാത്രികർ വാഹനം നിർത്തിയ ശേഷം ആന സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ ഇതുവഴി യാത്ര നടത്തുകയുള്ളു. ഈ വനപാതയില്‍ മാത്രം ആറ് ആനകളാണ് സ്ഥിരമായി തമ്പടിക്കുന്നത്. ഏത് സമയം വേണമെങ്കിലും വാഹന യാത്രക്കാർ അക്രമത്തിനിരയാകാം.

തോട്ടം തൊഴിലാളികള്‍ തങ്ങുന്ന അമ്ബനാർ, കടശേരി, കറവൂർ, കുമരം കുടി, വലിയകാവ്, പുനലൂരിലെ പൂങ്കുളഞ്ഞി തച്ചൻകോട് ഭാഗത്തും കാട്ടാനകള്‍ പകല്‍ സമയങ്ങളിലെത്തി ഭയപ്പാടുണ്ടാക്കുന്നതും പതിവാണ്. പടക്കം പൊട്ടിച്ചും, പാട്ടകൊട്ടിയുമൊക്കെയാണ് ആനകളെ തുരത്തുന്നത്. വ്യാപകമായ തോതില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതും പതിവാണ്.

ആന ശല്യം കൂടാതെ പുലിപ്പേടിയിലാണ് മറ്റൊരു മേഖല .പത്തനാപുരത്തെ പുന്നലയിലാണ് പുലി നിരന്തരമെത്തി വന്യമൃഗങ്ങളെയടക്കം പിടികൂടുന്നത്. ചിതല്‍ വെട്ടി എസ്റ്റേറ്റിന് സമീപത്ത് നിന്ന് ഒരു പുലിയെ വനം വകുപ്പ് കൂട് വച്ച്‌ പിടിച്ചെങ്കിലും മലമുകളില്‍ ഒന്നിലധികം പുലികളെ നാട്ടുകാർ കണ്ട സാഹചര്യത്തില്‍ ആശങ്കയിലാണ് ഇവിടുത്തുകാരും. കാട്ടുപന്നിയും, മലയണ്ണാനും, കാട്ടു പോത്തും കുരങ്ങും ഉയർത്തുന്ന ഭീഷണി എല്ലാ മേഖലയിലുമുണ്ട്.

വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയില്‍ സൗരോർജ്ജ വേലി സ്ഥാപിച്ചോ, കിടങ്ങുകള്‍ കുഴിച്ചോ വന്യമൃഗശല്യം തടയൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !