എറണാകുളം അങ്കമാലി അതിരൂപതയില്‍ രാത്രിയിലും സമവായ നീക്കം; വിമത വിഭാഗവുമായി ചര്‍ച്ച നടത്താൻ മാര്‍ ജോസഫ് പാംപ്ലാനി'

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ രാത്രിയിലും സമവായ നീക്കം. വിമത വിഭാഗവുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തും.

പൊലീസ് ബലംപ്രയോഗിച്ച്‌ പുറത്താക്കിയ 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച്‌ കയറ്റാനും കളക്ടർ വിളിച്ച ചർച്ചയില്‍ ധാരണയായി. ചർച്ചകളില്‍ പ്രതീക്ഷയെന്ന് വിമത വിഭാഗം വ്യക്തമാക്കി.

അതിരൂപതയുടെ ഭരണം നേരിട്ട് ഏറ്റെടുത്തിന് പിന്നാലെ മേജർ ആർച്ച്‌ ബിഷപ്പ് റാഫേല്‍ തട്ടിലും മെത്രാപ്പൊലീത്തൻ വികാരിയായ ആർച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനിയും ഇന്ന് അതിരൂപതയിലെത്തി. തുറന്ന മനസോടെയുള്ള ചർച്ചക്ക് തയ്യാറാണെന്നും എന്നാല്‍ ഏകീകൃത കുർബാന എന്ന സിനഡ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് ഇരുവരും അറിയിച്ചത്.

അതിരൂപതാ ആസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ വൈദികർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !