കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധിയിൽ പൂർണ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം പ്രതികരിച്ചു. ഞങ്ങളുടെ നഷ്ടം നഷ്ടമായി അവശേഷിക്കുന്നുവെന്നും പ്രതികൾക്ക് പ്രതീക്ഷിച്ച ശിക്ഷ കിട്ടിയില്ലെന്നും ശരത് ലാലിന്റെയും കൃപേഷിന്റെയും സഹോദരിമാരായ അമൃതയും കൃഷ്ണപ്രിയയും പറഞ്ഞു.
ഞങ്ങൾ പ്രതീക്ഷിച്ച പരമാവധി ശിക്ഷ കിട്ടിയിട്ടില്ല. ഒന്നുമുതൽ എട്ടു വരെയുള്ള പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവരിൽ ആ തരത്തിലുള്ള കുറ്റമാണ് ചാർത്തിയിട്ടുണ്ടായിരുന്നത്. സി.പി.എം നേതാക്കൾക്ക് വളരെ കുറഞ്ഞ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ശിക്ഷ കഴിഞ്ഞാൽ പ്രതികൾ നാട്ടിലേക്ക് മടങ്ങിയെത്തും. അപ്പോൾ വീണ്ടും ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ആവർത്തിക്കുമെന്നും അമൃത ചൂണ്ടിക്കാട്ടി.
പെരിയ കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ഇതു കൂടാതെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.