കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകുന്നതിനെതിരെ കുട്ടികളുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണു സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയത്. സോജന് ഐപിഎസ് നൽകുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
പെൺകുട്ടികൾക്കെതിരെ മാധ്യമങ്ങളിലൂടെ സോജൻ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ നിലവിലുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റും ഐപിഎസും നൽകാനുള്ള നടപടിയെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
നടപടിയിൽ വീഴ്ചയില്ലെന്നും വിഷയത്തിൽ സർക്കാരിനു തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് പെൺകുട്ടികളുടെ മാതാവ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നേരത്തേ, പെൺകുട്ടികളുടെ മരണത്തിൽ മാതാപിതാക്കളെയും സിബിഐ പ്രതി ചേർത്തിരുന്നു. ബലാത്സംഗ പ്രേരണാകുറ്റം ചുമത്തിയാണ് എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.