കൊച്ചി: കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ വീഴ്ച്ച സമ്മതിച്ച് ജിസിഡിഎ. സൈറ്റ് എൻജിനീയർ എസ് എസ്. ഉഷയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സുരക്ഷാ നിർദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
അതേസമയം ഭാവിയിൽ സ്റ്റേഡിയത്തിലെ പരിപാടികൾക്ക് എല്ലാ അനുമതിയും ലഭ്യമായിട്ടുണ്ടോ എന്ന് ഉറപ്പാക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള വ്യക്തമാക്കി. നേരത്തെ ഗിന്നസ് റെക്കോർഡ് നൃത്തത്തിനായി കലൂർ സ്റ്റേഡിയം വിട്ടുനൽകിയതിന് പിന്നിൽ ജിസിഡിഎ ചെയർമാൻ ഇടപെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളതിനാൽ സ്റ്റേഡിയം വിട്ടുനൽകരുതെന്നും സ്റ്റേഡിയത്തിലെ ടർഫിനെ നൃത്തപരിപാടി ബാധിക്കുമെന്നും ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം അറിയിച്ചിരുന്നു.പക്ഷെ ഇത് തള്ളിയായിരുന്നു ചെയർമാൻ്റെ ഇടപെടൽ. അതേസമയം സ്റ്റേഡിയം വിട്ട് നൽകിയതിൽ അഴിമതി ആരോപിച്ച് വിജിലൻസിന് കൊച്ചി സ്വദേശി പരാതി നൽകി. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും സ്റ്റേഡിയം ഇനിയും കായിക ഇതര ആവശ്യങ്ങൾക്ക് കൊടുക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.