യു.കെ സലീം വധക്കേസില്‍ പൊലീസ് കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് പിതാവ്; അന്വേഷണത്തില്‍ സലീമിന്റെ ഫോണ്‍ വീണ്ടെടുക്കാത്തതില്‍ ദുരൂഹുത

തലശേരി: പുന്നോലിലെ സിപിഐഎം പ്രവര്‍ത്തകന്‍ യു.കെ സലീം വധക്കേസില്‍ പൊലീസ് കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് പിതാവ് പി.കെ യൂസഫ്  പറഞ്ഞു. മകനെ കൊലപ്പെടുത്തിയത് സിപിഐഎമ്മുകാര്‍ തന്നെയാണെന്ന് പിതാവ് തലശേരി കോടതിയില്‍ മൊഴി നല്‍കി. അന്വേഷണത്തില്‍ സലീമിന്റെ ഫോണ്‍ വീണ്ടെടുക്കാത്തതില്‍ ദുരൂഹുതയുണ്ടെന്നും യൂസഫ് പറഞ്ഞു. കേസില്‍ ഏഴ് എന്‍ ഡി എഫ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്.

2008 ജൂലൈ 23നാണ് പുന്നോലിലെ സിപിഐഎം പ്രവര്‍ത്തകന്‍ യു കെ സലീം കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്. സലീമിന്റെ പിതാവ് യൂസഫിനെ കഴിഞ്ഞ ദിവസം പ്രതിഭാഗം വിസ്തരിച്ചിരുന്നു. ഇതിനിടെയാണ് മകന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് യൂസഫ് മൊഴി നല്‍കിയത്.

സലീമിന്റെ കൊലപാതകത്തിന് തലശേരിയിലെ ഫസല്‍ വധക്കേസുമായി ബന്ധമുണ്ടെന്നാണ് യൂസഫിന്റെ ആരോപണം. ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സലീമിനും മറ്റൊരു സുഹൃത്തിനും അറിയാമായിരുന്നുവെന്നും കോടതിയില്‍ യൂസഫ് മൊഴി നല്‍കി.

കേസ് സിബിഐ ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സലീമിന്റെ പിതാവ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം യൂസഫിന്റെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഇടപെടല്‍ ഉണ്ടാവുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !