കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഇഡി ഹൈക്കോടതിയിൽ. കേസിൽ അന്വേഷണം പൂർത്തിയായെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
കേസിൽ കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു.കവർച്ചക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ കുറിച്ചാണ് തങ്ങള്‍ അന്വേഷിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു. പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നായിരുന്നു കേസ് അന്വേഷിച്ച കേരള പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇക്കാര്യം പരിശോധിക്കാതെയാണ് ഇഡി അന്വേഷണം അവസാനിപ്പിക്കുന്നത്.കുഴൽപ്പണം കൊണ്ടുവന്നത് ബിജെപിക്ക് വേണ്ടിയാണെന്ന രീതിയിൽ വലിയ രാഷ്ട്രീയ വിവാദം ഉയർന്ന കേസാണ് കൊടകര കുഴൽപ്പണ കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.