ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലി ജില്ലാ കോടതിയുടെ വിവാദ ലൗ ജിഹാദ് പരാമർശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിവാദ പരാമർശം വിധിന്യായത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഉത്തർപ്രദേശ് കോടതിയിലെ കേസിൽ ഹർജിക്കാരൻ കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തെ സെൻസേഷണലൈസ് ചെയ്യരുതെന്നും കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎൻ ഭട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
ബലാത്സംഗ കേസ് പരിഗണിക്കവെയായിരുന്നു ഉത്തർപ്രദേശ് കോടതി വിവാദ പരാമർശം നടത്തിയത്.
2024 ഒക്ടോബറിൽ ബറേലിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ‘ലൗ ജിഹാദ്’ വിഷയത്തിൽ വിവാദ പരാമർശം നടത്തിയത്. പ്രണയം നടിച്ച് ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റുന്നതാണ് ‘ലവ് ജിഹാദ്’ എന്ന് കോടതി പരാമർശിച്ചു എന്നായിരുന്നു മലയാളിയായ അനസ് എന്നയാൾ നൽകിയ ഹർജിയിലെ വാദം. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി പ്രതിയെ ജീവപര്യന്ത്യം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.