കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ വീണ്ടും പണപ്പിരിവ് നടത്താനൊരുങ്ങി സി.പി.എം. സ്പെഷ്യല്‍ ഫണ്ടെന്ന പേരിലാണ് ഫണ്ട് പിരിക്കുന്നത്. രണ്ടുകോടി സമാഹരിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി അംഗങ്ങളില്‍നിന്ന് 500 രൂപവീതം പിരിക്കണമെന്നാണ് ഏരിയ കമ്മിറ്റികള്‍ക്ക് നല്കിയ നിര്‍ദേശം.
കേസുമായി ബന്ധപ്പെട്ട നിയമനടപടികളിലേക്ക് സി.പി.എം. കടക്കുന്നതിന്റെ ഭാഗമായാണ് പണപ്പിരിവ്. രണ്ടാം തവണയാണ് പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ പണപ്പിരിവ് നടത്തുന്നത്. ജനുവരി 20-നകം പണം നല്‍കണമെന്നാണ് നിര്‍ദേശം.
ജോലിയുള്ളവര്‍ ഒരുദിവസത്തെ ശമ്പളം തന്നെ സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദേശം. ഓരോ ബ്രാഞ്ചും നല്‍കേണ്ട ക്വാട്ട നിശ്ചിയിച്ചിട്ടുണ്ട്.നേരത്തെ, 2021-ല്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണത്തിനെന്ന് പറഞ്ഞ് പണം പിരിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ. മണികണ്ഠന് എന്നിവരടക്കം കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.